കൊച്ചി: പാലാരിവട്ടം പാലം അഴിമതിയില്‍ അഞ്ചാം പ്രതിയായ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞ് എം.എല്‍.എയെ അറസ്റ്റ് ചെയ്യാനുള്ള വിജിലന്‍സിന്റെ ആദ്യ ശ്രമം പൊളിഞ്ഞു. അപ്രതീക്ഷിതമായി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാനുള്ള വിജിലന്‍സിന്റെ ശ്രമം ആദ്യം സമ്പൂര്‍ണമായി പാളുകയായിരുന്നു.
രാവിലെ എട്ടരയോടെ ആലുവയിലുള്ള ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിലെത്തിയ വിജിലന്‍സ് സംഘത്തിന് അദ്ദേഹം അവിടെയില്ലെന്ന മറുപടിയാണ് ലഭിച്ചത്.
സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച തന്നെ അഡ്മിറ്റായ ഇബ്രാഹിം കുഞ്ഞിനെയാണ് അറസ്റ്റ് ചെയ്യാന്‍ വിജിലന്‍സ് വീട്ടിലെത്തിയത്. അറസ്റ്റ് വിവരം മുന്‍കൂട്ടി അറിഞ്ഞാണ് ഇബ്രാഹിം കുഞ്ഞ് ആശുപത്രിയില്‍ അഡ്മിറ്റായതെന്നു പറയുന്നു.
കേസില്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായ ടി.ഒ.സൂരജിനെ അറസ്റ്റ് ചെയ്ത് ഒരു വര്‍ഷവും രണ്ട് മാസവും പിന്നിടുമ്പോഴാണ് ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റെന്നത് ശ്രദ്ധേയമാണ്.
സംസ്ഥാന സര്‍ക്കാര്‍ സര്‍വ വിഷയങ്ങളിലും പ്രതിരോധത്തിലായിരിക്കുകയും തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം കടന്നിരിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ്. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് അറസ്റ്റെന്ന ആക്ഷേപം ഇതിനകംതന്നെ ഉയര്‍ന്നുകഴിഞ്ഞു.
ഹൈക്കോടതി ഉള്‍പ്പെടെ പഞ്ചവടിപ്പാലം എന്ന് പറഞ്ഞ പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞിന് പങ്കുണ്ടെന്നതിനുള്ള ശക്തമായ തെളിവുകള്‍ ഉണ്ടായിരുന്നു. പക്ഷേ അന്നൊന്നും അറസ്റ്റ് ചെയ്യാന്‍ വിജിലന്‍സ് തയാറായിരുന്നില്ല.
അടുത്തിടെയാണ് ഇനിയും കുറേ യു.ഡി.എഫ്. എം.എല്‍.എമാര്‍ ഇനിയും അറസ്റ്റിലായേക്കുമെന്ന് ഇടതു മുന്നണി കണ്‍വീനര്‍ കൂടിയായ എ.വിജയരാഘവന് പറഞ്ഞത്. തുടര്‍ച്ചയായി തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ എം.എല്‍.എമാരുടെ അറസ്റ്റുകള്‍ക്കെതിരേ പ്രതിപക്ഷം ശക്തമായി രംഗത്തുവന്നേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക