ഡൽഹി :ഓക്സ്ഫഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച കോവിഡ് വാക്സീൻ 2021 ഫെബ്രുവരി മുതൽ ഇന്ത്യയിൽ ലഭ്യമാക്കുമെന്നു ഇന്ത്യയിലെ വാക്സീൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദർ പുനെവാല.
ആദ്യഘട്ടത്തിൽ ആരോഗ്യപ്രവര്‍ത്തകര്‍ക്കും വയോധികര്ക്കുമാകും മുൻഗണന. 2021 ഏപ്രില്‍ മുതലാകും പൊതുജനങ്ങൾക്ക് ലഭ്യമാകുക. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റ് 2020ൽ സംസാരിക്കുമ്പോഴാണ് അദർ പുനെവാലയുടെ പ്രഖ്യാപനം. അന്തിമ പരീക്ഷണങ്ങൾക്കും അനുമതിക്കും ശേഷമാകും നടപടി.
പരമാവധി 5–6 യുഎസ് ഡോളറിന് ഒരു ഡോസ് വാക്സീൻ ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. ഒരാൾക്ക് ആവശ്യമായ രണ്ട് ഡോസ് വാക്സീൻ പരമാവധി ആയിരം രൂപയ്ക്ക് ലഭ്യമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. വാക്സീൻ വൻതോതിൽ വാങ്ങുന്നതിനാൽ പിന്നീട് 3–4 ഡോളറിന് നൽകാൻ കഴിഞ്ഞേക്കും.
ബിനീഷ് കോടിയേരിയുടെ ബെനാമിയെന്ന് സംശയിക്കുന്ന കാര്‍ പാലസ് ഉടമ ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരായി
കുട്ടികള്‍ക്കുള്ള വാക്സീനുള്ള കാത്തിരിപ്പ് നീളും. കുട്ടികളിൽ യാതൊരു തരത്തിലും പ്രതികൂലമായി പ്രവർത്തിക്കില്ലെന്നു ഉറപ്പ് വരുത്തിയതിനു ശേഷം മാത്രമാകും വാക്സീൻ ലഭ്യമാക്കുകയെന്നും അദർ പുനെവാല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക