ബയോപിക്കുകൾക്ക് വലിയ സ്വീകാര്യത ലഭിക്കുന്ന സംസ്ഥാനമാണ് കോളിവുഡ്. സിനിമ -രാഷ്ട്രീയ മേഖലകളിൽ പ്രവർത്തിച്ചവരുടേതുൾപ്പെടെ ജീവിതം വെള്ളിത്തിരയിലെത്തുമ്പോൾ പ്രേക്ഷകർ അത് വലിയ വിജയമാക്കി തീർക്കാറുണ്ട്. തമിഴ് നാടിന്റെ പ്രിയപ്പെട്ട തലൈവി ജയലളിതയുടെ ജീവിതം സിനിമയായി റിലീസിനായി ഒരുങ്ങുകയാണ്. എന്നാൽ അതിനിടെയാണ് മറ്റൊരു വാർത്ത തമിഴ് സിനിമ ലോകത്ത് നിന്നും എത്തുന്നത്.
ജയലളിതയുടെ ബയോപിക് ആയ തലൈവി റിലീസിന് തയ്യാറെടുക്കുമ്പോൾ തന്നെ മറ്റൊരാളുടെ കൂടെ ജീവിതം സിനിമയാകുകയാണ്. ജയലളിതയുടെ തോഴി ശശികലയുടെ ജീവിതമാണ് സിനിമയാകുന്നത്. പ്രശസ്ത സംവിധായകൻ രാം ഗോപാൽ വർമയാണ് സിനിമ ഒരുക്കുന്നത് എന്നാണ് വിവരം. ജയലളിതയുടെ മരണത്തെ തുടർന്ന് വലിയ സംഭവ വികാസങ്ങളാണ് ശശികലയുടെ ജീവിതത്തിലുമുണ്ടായത്. ശശികലയുടെ ജീവിതം വെള്ളിത്തിരയിലെത്തുന്നത് ഇത്തരത്തിലായിരിക്കുമെന്ന ആകാംക്ഷയിലാണ് സിനിമാലോകം.
കൂടത്തായി സീരിയല്‍ മൂന്ന് തവണ വേണ്ടെന്ന് വെച്ചതാണ്; പിന്നീട് ഡോളിയായി ജീവിക്കുകയായിരുന്നു, : മുക്ത
പ്രതികരിക്കാൻ ഇവിടെ എഴുതുക