ജോലി ലഭിക്കുന്നതിനായി അച്ഛനെ മകൻ കഴുത്തറുത്ത് കൊന്നു. ജാര്‍ഖണ്ഡിലെ ബാര്‍ഖാന ജില്ലയിലാണ് സംഭവം നടന്നത്. സെന്‍ട്രല്‍ കോള്‍ ഫീല്ഡ്സ് ലിമിറ്റഡില്‍ (സി.സി.എല്‍) ഉദ്യോഗസ്ഥനായിരുന്ന കൃഷ്ണ റാമിനെയാണ് 35 കാരനായ മകന് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
ആശ്രിതനിയമനവിഭാഗത്തില്‍ ജോലി ലഭിക്കുമെന്ന് കമ്പനി നിയമാവലിയില്‍ ഉണ്ടായിരുന്നു. ഇതാണ് പിതാവിനെ കൊലപ്പെടുത്താന്‍ മകനെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.
കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു കൃഷ്ണ റാം. ഇദ്ദേഹത്തെ കഴിഞ്ഞദിവസം കഴുത്തറുത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മകന് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഇയാള്‍ കൃഷ്ണറാമിനെ ക്രൂരമായി കൊലപ്പെടുത്തിയത്, സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ പ്രകാശ് ചന്ദ്ര മഹ്തോ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക