തിരുവനന്തപുരം: വിവാദമായതോടെ പോലീസ് നിയമ ഭേദഗതി തിരുത്താൻ ഒരുങ്ങി സംസ്ഥാന സർക്കാർ. നിയമ ഭേദഗതിയിൽ സമൂഹ മാദ്ധ്യമങ്ങളിലെ അധിക്ഷേപമെന്ന് കൃത്യമായി പറയാനുള്ള ആലോചനയിലാണ് സർക്കാർ.
ഭേദഗതിക്കെതിരെ സി പി എം കേന്ദ്ര നേതൃത്വത്തിനിടയിലും സി പി ഐ ക്കിടയിലും ജനങ്ങൾക്കിടയിലും എതിർപ്പ് സജീവമായിരുന്നു. ഈ സാഹചര്യത്തിലാണ് മുഖം രക്ഷിക്കാനുള്ള സർക്കാരിന്റെ പുതിയ നീക്കം.
സമൂഹ മാദ്ധ്യമങ്ങൾക്ക് മാത്രമായി നിയമം പരിമിതപ്പെടുത്താനാണ് ആലോചന. ഭേദഗതിയിൽ ക്രിയാത്മക നിർദേശങ്ങൾ പരിഗണിക്കുമെന്ന് സിപിഎം കേന്ദ്ര നേതൃത്വം ഇന്നലെ വ്യക്തമാക്കിയിരുന്നു.
‘ചിരിക്കാനുള്ള ഒരവസരവും പാഴാക്കില്ല’ ; ചാക്കോച്ചന്റെ ലൊക്കേഷന്‍ ചിത്രം വൈറല്‍
സൈബർ ആക്രമണങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള പോലീസ് ആക്ടിലെ പുതിയ നിയമം എല്ലാ മാദ്ധ്യമങ്ങൾക്കും ബാധകമായതോടെയാണ് എതിർപ്പ് ഉയർന്നത്.
നിയമ ഭേദഗതി സംബന്ധിച്ച വിജ്ഞാപനത്തിൽ സൈബർ മാദ്ധ്യമം എന്ന് പ്രത്യേക പരാമർശമില്ല. പോലീസ് ആക്ടിൽ 118 (എ) വകുപ്പ് കൂട്ടിച്ചേർത്താണ് സർക്കാർ വിജ്ഞാപനമിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക