ഇന്ത്യയും റഷ്യയും പുതിയ ചുവടുവയ്പ്പിനായി കൈക്കോർക്കുകയാണെന്ന വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇരു രാജ്യങ്ങളും സംയുക്തമായി നിർമ്മിക്കുന്ന സൂപ്പർസോണിക് മിസൈലാണ് ബ്രഹ്മോസ്. 800 കിലോമീറ്റർ റേഞ്ചുള്ള ബ്രഹ്മോസ് ഇരുരാജ്യങ്ങളും ചേർന്ന് വികസിപ്പിച്ചു വരുന്നു എന്നതാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വിവരം. 450 കിലോമീറ്റർ പ്രഹരപരിധിയുള്ള പതിപ്പ് സേനയുടെ ഭാഗമാകുമെന്ന പ്രത്യേകത കൂടിയുണ്ട്.
ശത്രു നിരയെ കൃത്യമായി ആക്രമിച്ച് തകർക്കുന്നതിനുള്ള ശേഷി ആവർത്തിച്ച് തെളിയിക്കുന്ന ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലിന്റെ കരസേനാ പതിപ്പ് കഴിഞ്ഞ ദിവസം പരീക്ഷിച്ച് വിജയിച്ചിരുന്നു. നടത്തിയ പരീക്ഷണങ്ങളിലെല്ലാം തെളിയിച്ച ഈ മിസൈൽ മറ്റു രാജ്യങ്ങൾക്ക് വിൽക്കുവാനുള്ള തീരുമാനവും അടുത്തിടെ ഇരുരാജ്യങ്ങളും കൈക്കൊണ്ടിരുന്നു. ലഡാക്കിലും അരുണാചൽ പ്രദേശിലും ചൈനയ്ക്ക് മുന്നറിയിപ്പായി ഇതിനകം തന്നെ ഇന്ത്യ ബ്രഹമോസ് മിസൈലുകൾ വിന്യസിച്ചിട്ടുണ്ട്.
ജല്ലിക്കട്ടിന് ഓസ്കാര്‍ എന്‍ട്രി; 2011ന് ശേഷം ഔദ്യോഗിക എന്‍ട്രിയാകുന്ന മലയാള സിനിമ
പ്രതികരിക്കാൻ ഇവിടെ എഴുതുക