സിഡ്നി; ധോണി കളമൊഴിഞ്ഞതോടെ അടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനെ തേടി ഇന്ത്യ അലയാന്‍ തുടങ്ങിയിട്ട് നാളേറെയായി. അവസരം തേടി ടീമിലുള്ളത് മലയാളി താരം സഞ്ജു സാംസണ് ഉള്‍പ്പെടെ നാലുപേരാണ്.
ഇതില്‍ മുന്‍ ഇന്ത്യന്‍ താരവും, ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്ക് പ്രിയപ്പെട്ടവര്‍ വൃദ്ധിമാന്‍ സാഹയും, ഋഷഭ് പന്തുമാണ്. പി.ടി.ഐക്ക് നല്കിയ അഭിമുഖത്തിലാണ് ദാദ ഇത് വ്യക്തമാക്കിയത്.
മറ്റൊരു വിക്കറ്റ് കീപ്പറായ കെ.എല്‍ രാഹുലിന് ബാറ്റ്സ്മാനെന്ന നിലയില്‍ ടീമില്‍ ഏതാണ്ട് സ്ഥാനം ഉറപ്പാണ്. എന്നാല്‍ ടെസ്റ്റ് നിരയില്‍ മാത്രം അവസരം നല്കുന്ന വൃദ്ധിമാന്‍ സാഹയ്ക്ക് പന്ത് ഒരു വെല്ലുവിളിയാകും. മറ്റ് താരങ്ങളേക്കാള്‍ കൂടുതല്‍ അവസരം പന്തിന് ലഭിച്ചിട്ടുണ്ടെന്നതാണ് മറ്റൊരു വസ്തുത. എങ്കിലും തിളക്കമാര്‍ന്ന പ്രകടനങ്ങള്‍ വളരെ കുറച്ചേ താരത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളൂ.
ഐ.പി.എല്‍ 2020ല്‍ ഒരു അര്‍ദ്ധ ശതകം മാത്രമാണ് പന്ത് നേടിയത്. എന്നാല്‍ നിര്‍ണായകമായ അവസാന മത്സരത്തിലാണ് മികച്ച പ്രകടനം കാഴ്ചവച്ചതെന്നത് ആശ്വാസകരമാണ്. ഏകദിന-ട്വന്റി 20 ടീമുകളില്‍ സഞ്ജു അല്ലെങ്കില്‍ രാഹുല്‍ എന്നാകും ടീം ചിന്തിക്കുന്നത്. വളരെ കുറച്ചുമാത്രം അവസരങ്ങള്‍ ലഭിച്ചിട്ടുള്ള സഞ്ജുവിന് ഓസ്ട്രേലിയന്‍ പര്യടനം നിര്‍ണായകമാണ്.
എന്തൊക്കെയായാലും ആര് നന്നായി കളിക്കുന്നോ അവര്‍ക്കാകും അവസരമെന്നും സൗരവ് ഗാംഗുലി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക