കന്നഡയിലും ഹിന്ദിയിലും തമിഴിലും അഭിനയിച്ചതിനു ശേഷമാണ് നേഹ സക്സേന മലയാളത്തിലേക്ക് എത്തിയത്. ഇവിടെ ആദ്യചിത്രങ്ങള്‍ തന്നെ സൂപ്പര്‍താരങ്ങളായ മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം. ചുരുക്കം ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെയും പ്രിയതാരമായി മാറിയ നേഹയുടെ പുതിയ ചിത്രം മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ‘ആറാട്ട്’ ആണ്. മോഹന്‍ലാലിനൊപ്പം ഇത് രണ്ടാമത്തെ ചിത്രമാണ് നേഹയ്ക്ക്. ജിബു ജേക്കബിന്റെ ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ ആയിരുന്നു ആദ്യചിത്രം. തന്നെ ഒരു മോഹന്‍ലാല്‍ ആരാധികയാക്കിയ നേരനുഭവത്തെക്കുറിച്ച് പറയുകയാണ് നേഹ.
നേഹ സക്സേനയുടെ കുറിപ്പ്:
ഇതിലും വലിയൊരു ഭാഗ്യം എനിക്ക് ലഭിക്കാനില്ല. ജീവിക്കുന്ന ഇതിഹാസമായ ലാലേട്ടനൊപ്പം വീണ്ടും അഭിനയിക്കുവാന്‍ അവസരം തന്ന ദൈവത്തിന് നന്ദി പറയുന്നു. അദ്ദേഹം ഇഗോകളൊന്നുമില്ലാതെ നമ്മളെ പിന്തുണയക്കുകയും പൊസിറ്റീവായി ഇടപെടുകയും ചെയ്യുന്നു. തെറ്റായ മനോഭാവമോ നെഗറ്റീവ് വൈബുകളോ അദ്ദേഹത്തിനില്ല. എന്റെ ആദ്യ മലയാള ചിത്രമായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളില്‍ അഭിനയിക്കുവാന്‍ എത്തുമ്പോള്‍ ഞാന്‍ പരിഭ്രാന്തിയിലായിരുന്നു, കാരണം എനിക്ക് മലയാളത്തില്‍ ഒരു വാക്ക് പോലും അറിയില്ലായിരുന്നു.
ഡയലോഗുകള്‍ പഠിക്കുന്നതില്‍ ലാലേട്ടന് എന്നെ ഏറെ സഹായിച്ചു (ആ ഒരു ലാളിത്യമാണ് എന്നെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആരാധികയാക്കിയത്). ഇത്തവണ ആറാട്ടിന്റെ ലൊക്കേഷനില്‍ അദ്ദേഹത്തെ വീണ്ടും കണ്ടപ്പോള്‍ ഞാന്‍ പരിഭ്രമിച്ചിരുന്നു..എന്നാല്‍ അദ്ദേഹം എനിക്ക് ഊഷ്മളമായ സ്വാഗതവും ആശ്വാസവും കരുത്തുമേകി.
പുതിയ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ലാലേട്ടന് തീര്‍ച്ചയായും ഒരു രത്നമാണ്. അദ്ദേഹത്തിനൊപ്പം ആറാട്ടിലൂടെ വീണ്ടും അഭിനയിക്കുവാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക