ഇന്ത്യ- ചൈന അതിർത്തിയിലെ സേനാ പിൻമാറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾ വൈകാതെ ഫലം കാണുമെന്ന കരസേന മേധാവി മനോജ് മുകുന്ദ് നരവനെ പറഞ്ഞു. രാജ്യം നേരിടുന്ന ഏത് വെല്ലുവിളിയെയും നേരിടാൻ സൈന്യം സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ ഏഴിമലയിലെ ഇന്ത്യൻ നാവിക അക്കാദമയിലെ പാസിങ് ഔട്ട് പരേഡിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിനകത്ത് നിന്നും അയൽ രാജ്യങ്ങളിൽ നിന്നും വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും തീവ്രവാദ ഭീഷണിയടക്കം ഏത് വെല്ലുവിളിയും നേരിടാൻ രാജ്യം സജ്ജമാണെന്നും മെയ് മാസം ഇന്ത്യൻ അതിർത്തിയിൽ ഉണ്ടായ ചൈനീസ് കടന്നുകയറ്റം ഇന്റലിജൻസ് വീഴ്ചയാണെന്ന വിമർശനത്തോട് യോജിക്കാനാവില്ലെന്നും സേനാ പിന്മാറ്റത്തിൽ ഇന്ത്യയും ചൈനയും ഉടൻ ധാരണയിലെത്തുമെന്നാണ് പ്രതീക്ഷയെന്നും കരസേനാ മേധാവി മനോജ് മുകുന്ദ് നരവനെ വ്യക്തമാക്കി.
കേരളം ഭരിക്കുന്നത് തസ്കര സംഘമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്
ഏഴിമലയിലെ ഇന്ത്യൻ നാവിക അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ നാവികരുടെ പാസിംഗ്ഔട്ട് പരേഡിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു അദ്ദേഹം. പരിശീലനം പൂർത്തിയാക്കിയത് ശ്രീലങ്കയിൽ നിന്നുള്ള രണ്ടു പേരടക്കം 164 നാവികരാണ്. കരസേനാ മേധാവി മനോജ് മുകുന്ദ് നരവനെ പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ചു. ചടങ്ങിൽ മികച്ച കാഡറ്റുകൾക്കുള്ള വിവിധ അവാർഡുകൾ സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക