ഇനി ശബരിമലയിൽ പോകാൻ ആഗ്രഹമില്ലെന്ന് ബിന്ദു അമ്മിണി. എന്നാൽ മുൻപ് പോയതിൽ പശ്ചാത്താപം ഇല്ലെന്നും വ്യക്തമാക്കിയ അവർ താൻ സംഘപരിവാർ വേട്ടക്ക് ഇരയാവുകയാണെന്നും പരാതി നൽകിയിട്ടും പൊലീസ് നടപടിയില്ലെന്നും പറയുന്നു.
സ്ത്രീകളുടെ സ്ത്രീകളുടെ ആത്മാഭിമാനം സംരക്ഷിക്കാനാണ് അന്ന് ശബരിമലയിൽ പോയതെന്നും സംഘപരിവാറിന്റെ അഴിഞ്ഞാട്ടത്തിനെതിരായ പ്രതിഷേധമായിരുന്നു ഇതെന്നും ബിന്ദു പറയുന്നു.
മാധ്യമങ്ങളിലൂടേയും ഫോണിലും വധഭീഷണി വരെയുണ്ടാകുന്നു. ദിലീപ് വേണുഗോപാല്‍ എന്ന ആര്‍എസ്എസ് പ്രവര്ത്തകന് കഴിഞ്ഞ 18 ന് ഫോണില്‍ വധഭീഷണി മുഴക്കി.
ആസിഡ് ഒഴിച്ച് കത്തിക്കുമെന്നാണ് ഭീഷണി. പൊലീസ് പരാതി പോലും സ്വീകരിക്കുന്നില്ല. പ്രതികളെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നില്ല. പരാതി നല്കാന് എത്തിയാല്‍ പൊലീസ് തന്നെ ബുദ്ധിമുട്ടിക്കുകയാണെന്നും അവർ പറഞ്ഞു.
വധഭീഷണി നടത്തുന്നവരെ കുറിച്ച് വ്യക്തമായ വിവരം നൽകിയിട്ടും പൊലീസ് അവഗണിക്കുന്നു. ഒരാഴ്ചക്കകം നടപടി ഉണ്ടായില്ലെങ്കിൽ കൊയിലാണ്ടി പൊലീസ് സ്റ്റേഷന് മുന്നിൽ സത്യഗ്രഹം തുടങ്ങുമെന്നും ബിന്ദു അമ്മിണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക