നൈജീരിയ: നൈജീരിയയിൽ കർഷകർക്കു നേരെ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് പാടത്ത് വിളവെടുപ്പ് നടത്തികൊണ്ടിരിക്കുന്ന കർഷകർക്ക് നേരെ മോട്ടോർ സൈക്കിളിൽ ആയുധവുമായെത്തിയ ഒരു സംഘം അക്രമികൾ വെടിയുതിർത്തത്.
മൈഡുഗുരിക്കടുത്തുള്ള ഗ്രാമങ്ങളിലാണ് ആക്രമണം നടന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും നേരെ അക്രമി സംഘം വെടിയുതിർത്തു. നിരവധി സ്ത്രീകളെ തട്ടികൊണ്ടു പോയതായും റിപ്പോർട്ടുകളുണ്ട്.
ബൊക്കോ ഹറാം ഗ്രൂപ്പുകളും അവരുടെ ഘടകമായ ഇസ്ലാമിക് സ്റ്റേറ്റ് ഇൻ വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസുമാണ് അക്രമത്തിന് നേതൃത്വം നൽകിയതെന്ന സംശയങ്ങൾ ഉയരുന്നുണ്ട്. നേരത്തെ ഇവരുടെ നേതൃത്വത്തിൽ നൈജീരിയയിൽ നിരവധി ആക്രമണങ്ങൾ നടന്നിരുന്നു. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇതുവരെ ആരും രംഗത്തെത്തിയിട്ടില്ല.
കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞ് തുടങ്ങിയ രാജ്യങ്ങൾ ജാഗ്രത തുടരണമെന്ന് ലോകാരോഗ്യ സംഘടന
ആക്രമണത്തെ നൈജീരിയൻ പ്രസിഡന്റ് മുഹമ്മദു ബുഹാരി അപലപിച്ചു. എന്നാൽ കർഷകർക്കു നേരെ നടന്ന കൂട്ട ആക്രമണം രാജ്യത്തെ ആഭ്യന്തര സുരക്ഷാ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ബുഹാരിക്കുമേൽ വലിയ സമ്മർദ്ദമാണ് ഉണ്ടാക്കിയത്.
സംഘർഷത്തിന് പിന്നാലെ നൈജീരിയയിലെ കർഷകർക്ക് സുരക്ഷ ഒരുക്കാൻ കൂടുതൽ സിവിലിയൻ ജോയിന്റ് ടാസ്ക് ഫോഴ്സുകളെ നിയമിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക