കേരളം തെരഞ്ഞെടുപ്പ് ചൂടിലാണ്. എവിടെ നോക്കിയാലും ഫ്ലക്സുകളും, ചുവരെഴുത്തും പ്രചാരണ ബോര്‍ഡുകളും. എന്നാല്‍ നെടുമങ്ങാട് നഗരസഭയിലെ 35ആം വാര്‍ഡായ പരിയാരത്ത് സ്ഥാനാര്‍ത്ഥികളുടെ ഫ്ലക്സ് ബോര്‍ഡുകളോ ചുവരെഴുത്തോ ബാനറുകളോ, എന്തിന് രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നമോ ഫോട്ടോയോ പോലും ഇല്ല.
ഈ പ്രദേശത്ത് എത്തിയാല്‍ ഇവിടെ എന്താ തെരഞ്ഞെടുപ്പ് ഒന്നും ഇല്ലേ എന്നു പോലും ചോദിച്ചുപോകും. ഇവിടത്തെ പ്രധാന ജംഗ്ഷനായ പരിയാരത്തുപോലും ബോര്‍ഡോ ചുവരെഴുത്തോ ഫ്ലക്സോ ഇല്ല. 25 വര്‍ഷമായി ഈ പ്രദേശം ഇങ്ങനെയാണ്. എന്നാല്‍ 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥിതി ഇങ്ങനെയായിരുന്നില്ല. തെരഞ്ഞെടുപ്പ് അടുത്താല്‍ വീടുകളില്‍ വരെ പ്രചാരണ ബോര്ഡുകളുയരുമായിരുന്നു.
പക്ഷേ തുടര്‍ച്ചായി രാഷ്ട്രീയ സംഘര്‍ഷം ഉടലെടുത്തതോടെ നാട്ടുകാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു. ഇനിമുതല്‍ ഈ പ്രദേശത്ത് രാഷ്ട്രീയപാര്‍ട്ടികള്‍ ചുവരെഴുത്തോ ഫോട്ടോയോ വച്ച് പ്രചരണം നടത്തരുത് എന്നായിരുന്നു സര്‍വ്വകക്ഷി യോഗ തീരുമാനം. പരിയാരം മാവിന്മുകള് മുതല്‍ കുഞ്ചം വരെ ഒന്നരകിലോമീറ്റര്‍ ദൂരത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഈ തീരുമാനം 25 വര്‍ഷമായി എല്ലാ പാര്‍ട്ടിക്കാരും പിന്തുടര്ന്ന് വരികയാണ് ഇവിടെ .
പ്രതികരിക്കാൻ ഇവിടെ എഴുതുക