തിരഞ്ഞെടുപ്പ് പ്രചാരണ ഗാനങ്ങള്‍ സ്വയം തയാറാക്കി വോട്ടുപിടിക്കാന്‍ പോകുന്ന സ്ഥാനാര്‍ഥിയെ പരിചയപ്പെടാം. കാസര്‍കോട് വെസ്റ്റ് എളേരി പഞ്ചായത്ത് പതിനാലാം വാര്‍ഡിലെ ഇടത് സ്വതന്ത്രയായ സ്ഥാനാര്‍ഥിയാണ് പാട്ടുപാടി പ്രചാരണത്തിന് പോകുന്നത്
പാട്ടുപാടി വോട്ടുപിടിക്കുന്ന സ്ഥാനാര്‍ഥിയുടെ പേര് ശാന്ത ചന്ദ്രൻ എന്നാണ്. സമയക്കുറവാണ് തിരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ഥികളുടെ പ്രശ്നമെങ്കില്‍ ഇവിടെ പ്രചാരണ ഗാനങ്ങൾ തയാറാക്കാൻ മറ്റുള്ളവരെ ആശ്രയിക്കാതെ സ്വയം എഴുതിയും പാടിയും വ്യത്യസ്തയാവുകയാണ് ഇവര്‍.
പ്രചാരണഗാനം വെറും വോട്ട് അഭ്യർഥന മാത്രമല്ല, സ്വയം പരിചയപ്പെടുത്തലും ചെയ്ത കാര്യങ്ങളും ജയിച്ചാല്‍ ചെയ്യാനിരിക്കുന്ന കാര്യങ്ങള്‍ വിവരിക്കലുമാണ്.
പഞ്ചായത്തിലെ ഹരിതകർമസേനാ വളണ്ടിയറായ ശാന്ത ഇപ്പോഴും ആ ജോലി തുടരുന്നു. കൂടാതെ അംഗന്‍വാടി ടീച്ചർ തൊഴിലുറപ്പ് തൊഴിലാളി, കുടുംബശ്രീ പ്രവർത്തക എന്നീ നിലയിലും നാട്ടുകാർക്ക് സുപരിചിതയാണ്.
ചെറുപ്പം മുതൽ നന്നായി പാടുമായിരുന്ന ശാന്തയ്ക്ക് സംഗീതം ശാസ്ത്രീയമായി പഠിക്കാൻ ആഗ്രഹമുണ്ടായിട്ടും വീട്ടിലെ സാഹചര്യം കൊണ്ട് കഴിഞ്ഞില്ല. സ്ഥാനാർഥിയായപ്പോള്‍ ലഭിച്ച അവസരം അങ്ങനെ ശാന്ത മുതലാക്കി.
തിരഞ്ഞെടുപ്പ് കൺവൻഷനുകളിലും പാട്ടുപാടി ഇതിനകം കയ്യടി നേടിക്കഴിഞ്ഞു. പാട്ടുംപാടി ജയിക്കാനിരിക്കുന്ന ശാന്തയ്ക്കെതിരെ യുഡിഎഫ് മല്‍സരിപ്പിക്കുന്നത് സഹോദര ഭാര്യ ഗിരിജ മോഹനെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക