സെയ്ഫ് അലി ഖാൻ, പ്രഭാസ് എന്നിവർ ഒന്നിക്കുന്ന പുതിയ ചിത്രം ആദിപുരുഷ് വിവാദങ്ങളിലേക്ക് വഴിവച്ചിരുന്നു. സംവിധായകൻ ഓം റൗട്ട് ഒരുക്കുന്ന ചിത്രത്തെ പറ്റി നടൻ സെയ്ഫ് അലി ഖാൻ നടത്തിയ പരാമർശമാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. പരാമർശം വിവാദമായതോടെ ചിത്രത്തിൽ നിന്ന് സെയ്ഫ് അലി ഖാനെ മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമായി. തുടർന്ന് തന്റെ പ്രസ്താവനയിൽ മാപ്പ് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് താരം.
കോവിഡ് വാരിയര്‍ 2020 ദേശീയ അവാര്‍ഡ് കോഴിക്കോട് ആസ്റ്റര്‍ മിംസിന്
തന്റെ പരാമർശം വികാരത്തെ വ്രണപ്പെടുത്തിയെന്ന മനസിലാക്കുന്നെന്നും മനഃപൂർവ്വം ചെയ്തതല്ലെന്നും എല്ലാവരോടും ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുകയാണെന്നും നടൻ പറഞ്ഞു. രാമന് എപ്പോഴും എന്നെ സംബന്ധിച്ചിടത്തോളം നീതിയുടെയും വീരതയുടെയും പ്രതീകമാണ്. തിന്മയ്ക്കെതിരായ നന്മയുടെ വിജയം ആഘോഷിക്കുന്നതാണ് ആദിപുരുഷ്. സെയ്ഫ് അലി ഖാൻ കൂട്ടിച്ചേർത്തു. രാമായണകഥ പ്രമേയമാക്കിയുള്ള പ്രഭാസ് ചിത്രത്തിൽ താൻ അവതരിപ്പിക്കുന്ന രാവണനെ മാനുഷികമായ കണ്ണോടെയാണ് ചിത്രം സമീപിക്കുന്നതെന്ന പരാമർശമാണ് സെയ്ഫിനെതിരെ പ്രതിഷേധമുയരാൻ കാരണം.
സ്ക്രീനില്‍ ആദ്യാവസാനം ജയസൂര്യ മാത്രം, വ്യത്യസ്ത പരീക്ഷണവുമായി ‘സണ്ണി’; രഞ്ജിത്ത് ശങ്കര്‍ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക