സ്വര്‍ണക്കടത്ത് കേസില്‍ ഹവാലാ ഓപ്പറേറ്ററെ കൂടി കസ്റ്റംസ് പ്രതിചേര്‍ത്തു. പ്രതി മംഗലാപുരം രാജേന്ദ്ര പ്രകാശ് പവാറണ്. രാജേന്ദ്ര പ്രകാശ് പവാറിനെ പ്രതിയാക്കിയത് ശിവശങ്കര്‍, സരിത്ത്, സ്വപ്ന എന്നിവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തതിന്റെയും പുതിയ മൊഴികളുടേയും അടിസ്ഥാനത്തിലാണ്. കസ്റ്റംസിന് നേരത്തെ, സ്വര്‍ണ കടത്ത് റാക്കറ്റിന് പിന്നാലെ പ്രധാന ഹവാലാ ഇടപാടുകാരില്‍ ഒരാളാണ് രാജേന്ദ്ര പ്രകാശ് പവാറെന്ന് വിവരം ലഭിച്ചിരുന്നു.
നവദമ്പതികളെ ആക്രമിച്ച സംഭവത്തിൽ രണ്ട് പേര് കൂടി പിടിയില്‍
ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ഇതിന്റെ അടിസ്ഥാനത്തില്‍ പല തവണ നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ ഒരു പ്രതികരണവും ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് ഇയാളെ പ്രതി ചേര്‍ത്തത്. ഇതോടെ കസ്റ്റംസ്, രാജേന്ദ്ര പ്രകാശ് പവാറിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ഇതിനിടെ എന്‍ഐഎ കോടതിയില്‍ സ്വര്‍ണക്കടത്ത് കേസില്‍ റബിന്‍സിനെ ജയിലില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ഹര്‍ജി നല്കി. റബിന്‍സ് കേസിലെ പത്താം പ്രതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക