മരട് കേസില്‍ ഫ്ളാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നല്കാന് ബാധ്യതയില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഇടക്കാല നഷ്ടപരിഹാരമായി നല്കിയ 62.25 കോടി രൂപ സര്‍ക്കാരിന് തിരികെ ലഭിക്കണം.
ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന് ചെലവായ 3.24 കോടി രൂപയും നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കി നല്‍കണം. നഷ്ടപരിഹാരസമിതിയുടെ പ്രതിമാസ ചെലവ് ഫ്ളാറ്റ് നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കണമെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ക്യാംപസ് ഫ്രണ്ട് നേതാവിന്റെ അക്കൗണ്ടില്‍ 2 കോടി; വിദേശത്തുനിന്നും പണം: ഇഡി
നഷ്ടപരിഹാരത്തിന് വിതരണത്തിന് ഫ്ളാറ്റ് നിര്‍മാതാക്കള്‍ ഇതുവരെ നല്‍കിയത് 4.89 കോടി രൂപ മാത്രമാണെന്ന് ജസ്റ്റിസ് ബാലകൃഷ്ണന് നായര്‍ സമിതി കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു. 62 കോടി രൂപയാണ് നിര്‍മാണകമ്പനികളോട് സമിതി ആവശ്യപ്പെട്ടത്.
ഗോള്‍ഡന്‍ കാലയോരത്തിന്റെ നിര്‍മാതാക്കള്‍ 2.89 ലക്ഷവും ജയിന് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ രണ്ടു കോടിയും രൂപയും നല്കി. ആല്‍ഫ സെറീനും ഹോളി ഫെയ്ത്തും തുക നല്‍കിയതുമില്ല. ഫ്ളാറ്റുടമകള്‍ക്ക് പ്രാഥമിക നഷ്ടപരിഹാരം നല്കാന് 62 കോടി രൂപ കെട്ടിവയ്ക്കണമെന്നാണ് നിര്‍മാണകമ്പനികളോട് സമിതി ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക