കര്‍ണാടക: കര്‍ണാടകയിലെ കോളാറില്‍ ഐ ഫോണ്‍ നിര്‍മാണ കമ്പനിയായ വിസ്ട്രോണിന് നേരെ ശനിയാഴ്ചയുണ്ടായ അക്രമത്തില്‍ ആയിരക്കണക്കിന് ഐ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു. കമ്പനിക്കുണ്ടായ നഷ്ടം 440 കോടി വരുമെന്നും കണക്കാക്കുന്നു.
ശമ്പളം ലഭിച്ചില്ലെന്ന കാരണത്താല്‍ ഐ ഫോണ്‍ നിര്‍മിക്കുന്ന കമ്പനിയിലെ തൊഴിലാളികള്‍ പ്രകോപിതരാവുകയായിരുന്നു. തുടര്‍ന്ന് അവര്‍ ഫാക്ടറിക്കുനേരെ കല്ലെറിയുകയും ആക്രമണം നടത്തുകയും ചെയ്തിരുന്നു. കോളാര്‍ ജില്ലയിലെ നരസപുരയിലാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് ഫാക്ടറിയിലെ ഫര്‍ണിച്ചറുകളും മറ്റും തൊഴിലാളികള്‍ കേടുവരുത്തിയെന്നാണ് പൊലീസ് പറയുന്നത്.
നാല് മാസമായി ശമ്പളം ലഭിക്കുന്നില്ലെന്നാണ് സമരം നടത്തിയ തൊഴിലാളികള്‍ പറയുന്നത്. തൊഴിലാളികള്‍ നടത്തിയ ആക്രമണത്തെ കര്‍ണാടക സര്‍ക്കാര്‍ അപലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക