ഇടുക്കി നെടുങ്കണ്ടത്ത് കോവിഡ് സ്ഥിരീകരിച്ച മാതാപിതാക്കളെ മക്കൾ വഴിയിലുപേക്ഷിച്ചതായി പരാതി. കോവിഡ് സ്ഥിരീകരിച്ച അമ്മയെ മകന് ആശുപത്രി പരിസരത്ത് ഉപേക്ഷിച്ചെന്നും കോവിഡ് ചികിൽസ കഴിഞ്ഞ വയോധികനെ ഏറ്റെടുക്കുവാൻ മക്കൾ തയ്യാറായില്ലെന്നുമാണ് പരാതി. ഇരുവരും ഇപ്പോൾ നെടുങ്കണ്ടം പൊലീസിന്റെ സംരക്ഷണത്തിലാണ്.
നെടുങ്കണ്ടം ഗ്രാമ പഞ്ചായത്തിന്റെ പകല്‍ വീട്ടില്‍ കഴിഞ്ഞിരുന്ന 75 വയസുകാരന് കഴിഞ്ഞ ആഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് വയോധികനെ നെടുങ്കണ്ടത്തെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേയ്ക്ക് മാറ്റി. പിതാവിനെ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് മക്കളുമായി ബന്ധപ്പെട്ടെങ്കിലും അവർ തയ്യാറായില്ല.
ഐഎസ്ആർഒ ചാരക്കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ഡി.കെ.ജയിൻ കമ്മീഷന്റെ സിറ്റിംഗ് തുടരുന്നു
ചികിത്സ പൂര്‍ത്തീകരിച്ച വയോധികനെ ഏറ്റെടുക്കുവാന്‍ മക്കള്‍ വരാതിരുന്നതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യുവാന്‍ കഴിയാത്ത അവസ്ഥയിലാണ് നെടുങ്കണ്ടം പൊലീസ്. സംഭവത്തിൽ നിയമനടപടികൾ കൈക്കൊള്ളുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
നെടുങ്കണ്ടം സ്വദേശിയായ 65 വയസ്സുകാരിക്കും പ്രാഥമിക പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ, അമ്മയെ ഓട്ടോറിക്ഷയില്‍ കയറ്റി മകൻ ആശുപത്രിയുടെ സമീപത്ത് ഇറക്കി വിട്ടു. ഉപേക്ഷിച്ച നിലയിൽ വയോധികയെ ആശുപത്രി പരിസരത്ത് കണ്ടതിനാൽ ആരോഗ്യ പ്രവര്‍ത്തകര്‍ പൊലീസിന്റെ സഹായം തേടുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് എത്തി വൃദ്ധയായ മാതാവിനെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേയ്ക്ക് മാറ്റി. വീണ്ടും പകല്‍ വീട്ടിലേയ്ക്ക് മാറ്റിയാല്‍ ഇവര്‍ക്കുള്ള ആഹാരം അടക്കമുള്ള കാര്യങ്ങള്‍ ഒരുക്കി എങ്ങനെ നല്‍കുമെന്ന ആശങ്കയിലാണ് അധികൃതർ. മക്കളുമായി ചർച്ച നടത്തി മാതാപിതാക്കളെ സുരക്ഷിതരാക്കുമെന്ന് നെടുങ്കണ്ടം പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക