ടോക്കിയോ: ട്വിറ്റര്‍ കില്ലര്‍ എന്നറിയപ്പെട്ട ജപ്പാനിലെ കുപ്രസിദ്ധനായ ട്വിറ്റര്‍ കില്ലര്‍ ടകാഹിരോ ഷിറൈഷിക്ക് വധശിക്ഷ. ഒമ്പത് പേരെ കൊലപ്പെടുത്തിയ കേസിലാണ് ടോക്യോ കോടതി ഇയാളെ ശിക്ഷിച്ചത്.
ഒരു പുരുഷനെയും എട്ട് സ്ത്രീകളെയുമാണ് ഷിറൈഷി ക്രൂരമായി കൊലപ്പെടുത്തിയത്. 15 മുതല്‍ 26 വയസുള്ളവരെയാണ് ഷിറൈഷിയുടെ ക്രൂരതയ്ക്ക് ഇരയായത്. 2017 ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവിലാണ് ഷിറൈഷി ഒമ്പത് പേരെയും കൊലപ്പെടുത്തിയത്.
2017ല്‍ ഷിറോഷിയുടെ ഫ്ളാറ്റില്‍ നിന്ന് സ്ത്രീകളുടെ ശരീര ഭാഗങ്ങള്‍ കണ്ടെടുടത്തിന് പിന്നാലെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. യുവതികളെ ഷിറൈഷി ട്വിറ്ററിലൂടെ പരിചയപ്പെട്ട് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊല്ലുകയായിരുന്നു.
ട്വിറ്ററിലൂടെയാണ് കൊലചെയ്യാനുള്ള ഇരകളെ കണ്ടെത്തുന്നത് ട്വിറ്റര്‍ കില്ലര്‍ എന്ന പേര് ഷിറൈഷിക്ക് നല്കി.
പദ്ധതിയിടുന്നത് മുതല്‍ കൊലപാതകം നടത്തുന്നതുവരെ വിചിത്രമായ രീതികളാണ് ഷിറൈഷി പിന്തുടര്ന്നിരുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ആത്മഹത്യ പ്രവണതയുള്ള സ്ത്രീകളെ തെരഞ്ഞു കണ്ടുപിടിച്ച് നിങ്ങളെ മരിക്കാന്‍ ഞാന്‍ സഹായിക്കാം എന്ന് പറഞ്ഞാണ് ഇദ്ദേഹം സ്ത്രീകളെ വീട്ടിലെത്തിച്ചിരുന്നത്.
ഷിറോഷി കൊലപ്പെടുത്തിയ സ്ത്രീകളെല്ലാം മരിക്കണമെന്ന് ആഗ്രഹമുള്ളയാളുകളായിരുന്നു എന്നതിനാല്‍ തന്നെ ശിക്ഷയില്‍ ഇളവ് വരുത്തണമെന്നായിരുന്നു ഇയാളുടെ അഭിഭാഷകന് കോടതിയില്‍ വാദിച്ചത്.
എന്നാല്‍ എല്ലാവരെയും സമ്മതമില്ലാതെ താന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഷിറോഷി കോടതിയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക