നൈജീരിയയിൽ മുന്നൂറിലേറെ സ്കൂൾ വിദ്യാർത്ഥികളെ ഭീകരർ തട്ടിക്കൊണ്ടുപോയി.വടക്കു പടിഞ്ഞാൻ പ്രദേശമായ കാറ്റ്സീനയിലെ സ്കൂളിൽ നിന്നുമാണ് മുന്നൂറിലേറെ ആൺകുട്ടികളെ തോക്കുധാരികളായ അക്രമികൾ തട്ടിക്കൊണ്ട് പോയത്. സുരക്ഷാ ജീവനക്കാർ അക്രമികളെ തടയാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല.
839 കുട്ടികളുള്ള സ്കൂളിൽ നിന്നും 333 വിദ്യാർഥികളെയാണ് കാണാതായത്. കുട്ടികളെ ബന്ദികളാക്കിയിരിക്കുന്ന സ്ഥലം കണ്ടെത്തുന്നതിനായി സൈന്യം തിരച്ചിൽ നടത്തുകയാണ്.
അതേസമയം പത്ത് കുട്ടികളെ മാത്രമാണ് കാണാതായതെന്നാണ് പ്രസിഡന്റിന്റെ വക്താവിന്റെ വാദം. 2014 ൽ ബൊക്കോ ഹറാം ഭീകരർ ചിബോക്കിൽ നിന്നും 276 പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയിരുന്നു. ഇവരിൽ നൂറോളം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക