വാഹനമിടിച്ച് മാധ്യമപ്രവര്ത്തകന് എസ്. വി പ്രദീപ് മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. അപകട മരണമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവ സ്ഥലത്ത് നിന്നും ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് പൊലീസിന്റെ കണ്ടെത്തല്‍.പ്രദീപിനെ ഇടിച്ചിട്ട് പോയ ലോറി പൊലീസ് പിടികൂടിയിരുന്നു. വാഹനമോടിച്ചിരുന്ന ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയിതു
അതെസമയം എസ്. വി പ്രദീപിൻറെ അപകടമരണമാണെന്ന് വിശ്വസിക്കുന്നില്ലെന്ന് ഭാര്യ പറഞ്ഞു. ആരോ അദ്ദേഹത്തെ കൊലപ്പെടുത്തിയതാണ്. ലോറി മാത്രമല്ല, സമീപത്ത് ഉണ്ടായിരുന്ന വാഹനങ്ങളുടെ വിവരങ്ങളും പരിശോധിക്കണം. പ്രൊഫഷണൽ ആയ കാരണങ്ങളാൽ ശത്രുക്കൾ ഉണ്ടായിരുന്നു എന്നും പ്രദീപിന്റെ ഭാര്യ പറഞ്ഞു.
അവസാന ദിവസങ്ങളിൽ പ്രദീപ് വളരെ അസ്വസ്ഥൻ ആയിരുന്നു. കഴിഞ്ഞ 3 മാസമായി അദ്ദേഹവുമായി ബന്ധപ്പെട്ടവർ, ഫോൺ രേഖകൾ എന്നിവ പരിശോധിക്കണം. ഫോൺ വിദഗ്ധ സംഘം പരിശോധിക്കണം. ഒന്നും കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം. ഹണി ട്രാപ് കേസിൽ കൊടുത്ത ഹർജി പിൻവലിക്കാൻ സമ്മർദം ഉണ്ടായിരുന്നു. ആ ഹർജി പിൻവലിച്ചു എന്ന് പ്രദീപിന്റഎ മരണശേഷമാണ് അറിഞ്ഞത്. അത് ദുരൂഹമാണ്. അക്കാര്യവും അന്വേഷിക്കണമെന്നും പ്രദീപിന്റെ ഭാര്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക