പ്രധാനമന്ത്രി രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് മാത്രമായി ചുരുങ്ങി പോയെന്ന് കര്‍ഷക സംഘടനകൾ. കിസാന്‍ സംഘര്‍ഷ് സമിതിയുടെ പ്രതികരണം, കര്‍ഷകര്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നുവെന്ന നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിലാണ്. കര്‍ഷക സംഘടനകള്‍ ഇന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറിന്റെ തുറന്ന കത്തിന് തുറന്ന മറുപടി നല്‍കും.
നിലവില്‍ ഡല്‍ഹിയുടെ അതിര്‍ത്തികളിലെ പ്രക്ഷോഭം ഇരുപത്തിനാലാം ദിവസത്തിലേക്ക് കടന്നു. സുപ്രിംകോടതി കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്യണമെന്നും കൂടാതെ കൃത്യമായ അജന്‍ഡയുടെ അടിസ്ഥാനത്തിലായിരിക്കണം കേന്ദ്രസര്‍ക്കാരും കര്‍ഷകരുമായുള്ള ചര്‍ച്ചയെന്നും കിസാന്‍ സഭ ആവശ്യപ്പെട്ടു. കടുത്ത ശൈത്യവും ആരോഗ്യപ്രശ്നങ്ങളും കാരണം പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകര്‍ക്ക് നാളെ ശ്രദ്ധാഞ്ജലി അര്‍പ്പിക്കും.
മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് തിങ്കളാഴ്ച ആയിരം കര്‍ഷകര്‍ ഡല്‍ഹിക്ക് പുറപ്പെടും. ചൊവ്വാഴ്ച കോര്‍പറേറ്റുകളുടെ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കിസാന്‍ സംഘര്‍ഷ് സമിതി വ്യക്തമാക്കി. രാജ്യതലസ്ഥാനത്തേക്ക് കൂടുതല്‍ കര്‍ഷകര്‍ പ്രക്ഷോഭത്തില്‍ അണിചേരാനായി നീങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക