പത്തനംതിട്ടയിൽ എ ഗ്രൂപ്പ് നേതാക്കൾ യോഗം ചേർന്ന് ബാബു ജോർജിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റിന് കത്ത് നൽകി. തിരഞ്ഞെടുപ്പിലുണ്ടായ തോൽവിയുടെ തുടർച്ചയായാണ് ബാബു ജോർജിനെതിരെ ആരോപണമുയർന്നത്.
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തിന് സാധ്യത ഇല്ലെന്ന് വിദഗ്ധര്‍
പ്രസിഡന്റിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കത്തിലുള്ളത്. ഘടക കക്ഷികൾക്ക് അനുവദിച്ച സീറ്റിൽ റിബലുകളെ നിർത്തിയതും ചിഹ്നം അനുവദിച്ചതും പ്രസിഡന്റിന്റെ അറിവോടെയാണെന്നും കെ.പി.സി.സി നിർദേശങ്ങൾ മറികടന്ന് പ്രസിഡന്റ് സ്ഥാനാത്ഥികളിൽ നിന്ന് 5000 രൂപ വീതം പിരിവ് വാങ്ങിയെന്നും കത്തിൽ ആരോപിച്ചിട്ടുണ്ട്.
പൊതുവായ പ്രചാരണങ്ങളും പൊതുയോഗങ്ങളും കൃത്യ സമയത്ത് സംഘടിപ്പിച്ചില്ല, സ്ഥാനാർത്ഥി നിണയം മറ്റുള്ളവരോട് ആലോചിക്കാതിരുന്നത് തോൽവിയുടെ പ്രധാന കാരണമാണെന്നും വാർഡ് തല നേതാക്കളെ പോലും അവഗണിച്ച് പല തീരുമാനങ്ങളും എടുത്തത് പ്രസിഡന്റ് ഏകപക്ഷീയമായാണെന്നും കത്തിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക