ന്യൂയോർക്ക്: നിർത്തിയിട്ടിരുന്ന കാറിലിരുന്ന യുവതിക്കുനേരെ പട്ടാപ്പകൽ മാസ്ക്ക് ധരിച്ച അക്രമി വെടിയുതിർക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ബ്രൂക്ക്ലിനിലാണ് സംഭവം. പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ ഇരിന്ന 31കാരിക്ക് രണ്ടുതവണ വെടിയേറ്റെങ്കിലും, അത് രണ്ടും കൈയിലായതിനാൽ അവർ രക്ഷപെട്ടു. ഇവരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ശസ്ത്രക്രിയയിലൂടെ വെടിയുണ്ട നീക്കം ചെയ്തു.
സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ കറുത്ത കോട്ടും കറുത്ത ഹുഡ്ഡ് ഷർട്ടും വെളുത്ത സർജിക്കൽ മാസ്കും ധരിച്ച ഇയാൾ കറുത്ത സാറ്റേൺ വ്യൂവിനെ മറികടന്ന് എത്തിയാണ് കാറിനുള്ളിലേക്കും വെടിയുതിർത്തത്. കാറിന്റെ ഗ്ലാസ് വിൻഡോ തകർത്താണ് ഇയാൾ അതിക്രമം നടത്തിയത്.
കാറിന്റെ ഗ്ലാസ് വിൻഡോ തകർത്തു അതിനുള്ളിൽ ഇരിക്കുന്ന 31 കാരിയെ രണ്ടുതവണ വെടിവെച്ചു. ഇതു രണ്ടും ഇടതുകൈയിലാണ് കൊണ്ടത്. തോക്കുധാരി രണ്ടുതവണ വെടിയുതിർക്കുന്നതായി വീഡിയോയിൽ കാണാം. ആദ്യം അയാൾ കാറിന് അടുത്തേക്ക് വരുന്നതിനുമുമ്പ് നിരവധി റൗണ്ടുകൾ വെടിവയ്ക്കാൻ ശ്രമിക്കുന്നുണ്ട്.
ഡിസംബർ 13 ന് വൈകുന്നേരം 4 മണിയോടെ ന്യൂയോർക്കിലെ വ്യോന സെന്റ്, പിറ്റ്കിൻ അവന്യൂവിന് സമീപമാണ് ഞെട്ടിക്കുന്ന ആക്രമണം നടന്നത്. ചെറിയ പരിക്കിനെത്തുടർന്ന് യുവതിയെ ബ്രൂക്ക്ഡേൽ ആശുപത്രിയിൽ എത്തിച്ചു.
അതേസമയം വെടിവെയ്പ്പിൽ കാറിന്റെ ഡ്രൈവർക്ക് പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അക്രമിയെ ഇതുവരെ പൊലീസിന് പിടികൂടാൻ സാധിച്ചിട്ടില്ല. അന്വേഷണം തുടരുകയാണെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക