തിരുവനന്തപുരം: അഭയ കൊലക്കേസിലെ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരിനെയും സിസ്റ്റര്‍ സെഫിയേയും സി.ബി.ഐയ്ക്ക് കുടുക്കാനായത് നാര്‍ക്കോ അനാലിസിസ് പരിശോധനയിലൂടെ.
സി.ബി.ഐ ഉദ്യോഗസ്ഥനായ ആര്.കെ. അഗര്‍വാളായിരുന്നു പ്രതികളെ നാര്‍ക്കോ അനാലിസിസിന് വിധേയരാക്കാന്‍ ആവശ്യമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. പ്രധാന സാക്ഷിയും മോഷ്ടാവും ആയിരുന്ന അടയ്ക്കാ രാജുവിന്റെ മൊഴി എടുത്തതും ഇദ്ദേഹം തന്നെ.
പ്രതികളെ പിടിക്കാന്‍ നാര്‍ക്കോ അനാലിസിസിലൂടെയാണ് സാധിച്ചതെന്ന് ആര്.കെ. അഗര്‍വാള്‍ സി.ബി.ഐ കോടതിയില്‍ വിചാരണയ്ക്കിടെ പറഞ്ഞിരുന്നു.
പ്രധാനപ്പെട്ട സാക്ഷിയായ സഞ്ജു പി. മാത്യൂ ഉള്‍പ്പെടെ നിരവധി പേര് കേസില്‍ കൂറുമാറിയിരുന്നെങ്കിലും നാര്‍ക്കോ പരിശോധനയും അടയ്ക്കാ രാജുവിന്റെ മൊഴിയും അഭയയുടെ മൃതദേഹം പുറത്തെടുത്ത ഫയര്‍ഫോഴ്സ് ജീവനക്കാരനായിരുന്ന ഗോപിനാഥന് പിള്ളയുടെ റിപ്പോര്‍ട്ടും നിര്‍ണായകമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക