അഭയകേസില്‍ അന്തിമവിധിക്കായി കാത്തിരിക്കുന്നുവെന്ന് സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വര്‍ഗീസ്. പി. തോമസ്. കേസില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു സര്‍വീസില്‍ നിന്ന് വര്‍ഗീസ്.പി. തോമസിന്റെ പെട്ടെന്നുള്ള രാജി. കേസന്വേഷണത്തില്‍ നിര്‍ണായകമായ പല കണ്ടെത്തലുകളും ഈ അന്വേഷണ ഉദ്യോഗസ്ഥന്റsത് ആയിരുന്നു.
അഭയ കേസില്‍ വിധിവരാനിരിക്കെ അതിനുകാത്തിരിക്കുകയാണ് ആദ്യഘട്ടത്തിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വര്‍ഗീസ്. പി. തോമസ്. ക്രൈംബ്രാഞ്ച് ആത്ഹത്യയെന്ന് വിധിയെഴുതിയ കേസില്‍ ഞെട്ടിക്കുന്നതായിരുന്നു സി.ബി.ഐയുടെ കണ്ടെത്തല്‍. അഭയയുടെ മരണം കൊലപാതകമെന്ന് വര്‍ഗീസ്. പി. തോമസ് കണ്ടെത്തി. കേസ് ഡയറിയില്‍ കൊലപാതകമെന്ന് രേഖപ്പെടുത്തി.
പക്ഷേ അപ്രതീക്ഷിതമായി വര്‍ഗീസ്. പി. തോമസ് എന്ന അന്വേഷണ ഉദ്യോഗസ്ഥന് സര്‍വീസില്‍ നിന്ന് രാജിവച്ചു. 1994 ജനുവരി 19ന്. മേലുദ്യോഗസ്ഥനില്‍ നിന്നുള്‍പ്പെടെ സമ്മര്‍ദ്ദം സഹിക്കാനാകാതെ വന്നതോടെ ആയിരുന്നു രാജി. രാജിവച്ചതുമുതല്‍ പത്തനംതിട്ട പ്രമാടത്തെ വീട്ടില്‍ വിശ്രമജീവിതത്തിലാണ് വര്‍ഗീസ് പി. തോമസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക