മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കിയ തുക തിരികെ നല്‍കാനുള്ള ഹൈക്കോടതി വിധിക്കെതിരെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രിംകോടതിയെ സമീപിക്കുമെന്ന് റിപ്പോർട്ട്. ഹര്‍ജി, സുപ്രിംകോടതിയിലെ സീനിയര്‍ അഭിഭാഷകനായ അഡ്വ. ആര്യാമസുന്ദരം മുഖേന നല്‍കാനാണ് ആലോചന. ഇക്കാര്യത്തില്‍ തീരുമാനമെടുത്തത് ഇന്നലെ ചേര്‍ന്ന ഗുരുവായൂര്‍ ദേവസ്വം മാനേജ്മെന്റ് കമ്മിറ്റി യോഗമാണ്. ഹൈക്കോടതി പണം തിരികെ നല്കാന് നിര്‍ദേശിച്ചത് ക്ഷേത്ര സ്വത്തുവകകളുടെ അവകാശി ദേവനാണെന്ന് ചൂണ്ടിക്കാട്ടിയാണ്. രണ്ട് തവണയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് കോടി രൂപയാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയത്. ക്ഷേത്ര സംരക്ഷണ സമിതി, ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘനകളുടെ ഹര്‍ജികളിലായിരുന്നു കോടതി ഇടപെടല്‍ ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക