പ്രത്യേക നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ചതോടെ ഗവര്‍ണറെ മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാരിനെതിരെ പടയൊരുക്കത്തിന് സര്‍ക്കാരും യുഡിഎഫും. തിരുവനന്തപുരത്ത് കര്‍ഷസമരത്തിന്റെ വേദിയില്‍ മുഖ്യമന്ത്രി ഇന്ന് ഗവര്‍ണര്‍ക്ക് പരസ്യമറുപടി നല്‍കും. തലസ്ഥാനത്തുള്ള പ്രതിപക്ഷ എം.എല്‍.എമാരും നിയമസഭക്ക് സമീപം ഒത്തുചേര്‍ന്ന് പ്രതിഷേധിക്കും. ഡല്‍ഹയിലെ കര്‍ഷക സമരത്തിന് പിന്തുണ അര്‍പ്പിച്ച് എല്ലാ ജില്ലകളിലും ഇന്നു മുതല്‍ സംയുക്ത കര്‍ഷകസമിതി അനിശ്ചിതകാല സമരവും ആരംഭിക്കുകയാണ്.
പ്രത്യേക നിയമസഭാ സമ്മേളത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചത് സര്‍ക്കാരിന് ക്ഷീണമായെങ്കിലും അതു സംസ്ഥാനത്ത് കര്‍ഷക സമരത്തെ ആളിക്കത്തിക്കാനുള്ള ഇന്ധനമാക്കുകയാണ് സര്‍ക്കാര്‍. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക സമ്മേളനമെന്ന ശ്രമം ഗവര്‍ണര്‍ തടഞ്ഞത് മന്ത്രിസഭയുടെ അധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്നാണ് സര്‍ക്കാര്‍ നിലപാട്. ഗവര്‍ണര്‍ക്ക് കീഴടങ്ങില്ലെന്ന് മുഖ്യമന്ത്രിമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മന്ത്രി സുനില്‍കുമാര്‍ പ്രഖ്യാപിച്ചു.
സംസ്ഥാത്ത് ആരംഭിക്കുന്ന കര്‍ഷകരുടെ അനിശ്ചിതകാല സത്യഗ്രഹപരിപാടി ഗവര്‍ണര്‍ക്ക് മറുപടി നല്‍കാനുള്ള വേദിയാക്കി മുഖ്യമന്ത്രി മാറ്റും. അന്വേഷണ ഏജന്‍സികള്‍ ഫലം കാണാതെ വന്നതോടെ ഗവര്‍ണറെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ വീണ്ടും രാഷ്ട്രീയം കളിക്കുകയാണെന്ന പ്രചാരണത്തിലേക്ക് ഇടതുമുന്നണി നീങ്ങും. ഗവര്‍ണറുടെ നിലപാടിനെ ചോദ്യം ചെയ്തു പ്രതിപക്ഷവും സമരരംഗത്തേക്ക് കടക്കും. ഇന്നലെ രാത്രി രാജ് ഭവന് മുന്നിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം പ്രകടനം നടത്തി
നിയമസഭാ സമ്മേളനത്തിനെത്തിയ പ്രതിപക്ഷ എം.എല്‍.എമാര്‍ നിയമസഭക്ക് മുന്നില്‍ ഒത്തൂകൂടും. കേന്ദ്രസര്‍ക്കാരിന്റെ നിയമത്തിനെതിരെ എം.എല്‍.എമാരുടെ യോഗം വിളിച്ച് പ്രമേയം പാസാക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. പക്ഷെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ കര്‍ഷകനിയമത്തിനെതിരായ പ്രമേയം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചന. അതേ സമയം ഗവര്‍ണറേ നേരിട്ട് ആക്രമിക്കാനാണ് സിപിഎം സിപിഐ തീരുമാനം. ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരിന്റെ ചട്ടുകമാവരുതെന്ന്
പ്രതികരിക്കാൻ ഇവിടെ എഴുതുക