ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന്, മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ച് ജില്ല ഭരണകൂടം. ഒരുദിവസം 2000 പേരെ മാത്രമേ ആദ്യഘട്ടത്തില്‍ വെര്‍ച്വല്‍ ക്യൂ വഴി ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കൂ. കൂടാതെ ദര്‍ശനത്തിന് വരുന്നവര്‍ കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഒരുദിവസം നടത്താവുന്ന പരമാവധി വിവാഹങ്ങളുടെ എണ്ണം 25 ആക്കിയിട്ടുണ്ട്.
ശോഭ സുരേന്ദ്രനെ കാട്ടാക്കടയിലേക്ക് മാറ്റും; പാലക്കാട് ശശികല മത്സരിക്കും
12 പേര് മാത്രമേ ഒരു വിവാഹത്തിന് വധൂവരന്മാര് ഉള്‍പ്പെടെ പാടുള്ളൂ. കൂടാതെ ഇവരും കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണം. ക്ഷേത്രത്തില്‍ 10 വയസ്സിന് താഴെയും 60 വയസ്സിന് മുകളിലുമുള്ളവരെ പ്രവേശിപ്പിക്കില്ല. ദേവസ്വവും ആരോഗ്യ വിഭാഗവും കൃത്യമായ ഇടവേളകളില്‍ അണുനശീകരണം നടത്തുന്നു എന്നത് ഉറപ്പുവരുത്തും. ക്ഷേത്രപരിസരത്ത് കച്ചവടം നടത്താനും കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് വേണന്നും നിര്‍ദേശമുണ്ട്. ക്ഷേത്രം, ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ച അടച്ചിരുന്നു. ക്ഷേത്രം ഭക്തര്‍ക്കായി തുറന്നത് ബുധനാഴ്ചയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക