തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും രണ്ട് സെറ്റ് യൂണിഫോം കൂടി വാങ്ങുന്നതിന് പണം അനുവദിച്ചതായി റിപ്പോർട്ട്. 2020-21 സാമ്ബത്തിക വര്‍ഷത്തേക്ക് സമ്പുഷ്ട കേരളം പദ്ധതി പ്രകാരം യൂണിഫോം സാരികള്‍ വാങ്ങുന്നതിനാണ് പണംഅനുവദിച്ചതെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ വ്യക്തമാക്കി.
ഗവർണർറുടെ നടപടി ജനാധിപത്യത്തിന്റെ ഉള്ളടക്കത്തിന് ചേർന്നതല്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ
5,29,84,000 രൂപയാണ് സാരികള്‍ വാങ്ങുന്നതിന് അനുവദിച്ചിരിക്കുന്നത്. വിതരണം ചെയ്യുന്നത് കേരള സ്റ്റേറ്റ് ടെക്സ്റ്റൈല്‍സ് കോര്പ്പറേഷന് ലിമിറ്റഡ് വഴി 400 രൂപ വിലയുള്ള കസവ് സാരിക് മാത്രമുള്ള പവര്‍ലൂം കേരള കോട്ടന്‍ സാരിയും 395 രൂപ വിലയുള്ള കസവും കളറും ബോര്‍ഡറുള്ള പവര്‍ലൂം കേരള കോട്ടന്‍ സാരിയുമാണ്.
സംസ്ഥാനത്തെ 33,115 അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും 32,986 അങ്കണവാടി ഹെല്‍പര്‍മാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക