മധുരൈ: സെന്‍സര്‍ഷിപ്പോ മറ്റു നിയന്ത്രണങ്ങളോ ഇല്ലെന്ന് കരുതി എന്തുംസംപ്രേക്ഷണം ചെയ്യാമെന്ന് ചാനലുകള്‍ കരുതരുതെന്ന് മദ്രാസ് ഹെക്കോടതി. ജസ്റ്റിസ് കിരുബാകരന്‍, ബി പുകലേന്തി എന്നിവരടങ്ങിയ ബെഞ്ചാണ് വാര്‍ത്താ ചാനലുകളുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി രേഖപ്പെടുത്തിയത്.
വാര്‍ത്താ ചാനലുകള്‍ക്ക് സംപ്രേക്ഷണം ചെയ്യുന്ന വിഷയങ്ങളില്‍ ഉത്തരവാദിത്തം വേണമെന്ന് പറഞ്ഞ കോടതി ടെലിവിഷന്‍ ചാനലുകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി.
മുംബൈ ഭീകരാക്രമണം മുതല്‍ തീവ്രവാദികള്‍ വരെ ചാനലുകള്‍ കണ്ടാണ് ആക്രമണത്തിനുള്ള വഴികള്‍ കണ്ടുപിടിക്കുന്നത്.
‘നൂറു മാന്തോപ്പ്’ പദ്ധതിക്ക് ജനുവരിയിൽ തുടക്കമാകും: കൃഷിമന്ത്രി
കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ ഒരു പെണ്‍കുട്ടിയെ വെട്ടിക്കൊലപ്പെടുത്തിയതും ടിവിയില്‍ കാണിച്ചു. ഇത്തരം ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാതിരിക്കാനുള്ള ഉത്തരവാദിത്തം മാധ്യമങ്ങള്ക്കുണ്ടാകണമെന്ന് കോടതി പറഞ്ഞു.
ഓണ്‍ലൈന്‍ ക്ലാസുകളുടെ കൂടി കാലമായതിനാല്‍ കുട്ടികള്‍ ഏറെ നേരം ടെലിവിഷന്‍ കാണുന്നുണ്ട്. ഈ സാഹചര്യത്തില്‍ വാര്‍ത്താ ചാനലുകളില്‍ വരുന്ന മേല്‍പ്പറഞ്ഞ തരത്തിലുള്ള ദൃശ്യങ്ങള്‍ ഏത് തരത്തിലായിരിക്കും കുട്ടികളെ ബാധിക്കുക എന്നതില്‍ ആശങ്കയുണ്ടെന്നും കോടതി നിരീക്ഷിച്ചു.
അശ്ലീലം നിറഞ്ഞ പരസ്യങ്ങളും പരിപാടികളും പ്രദര്‍ശിപ്പിക്കുന്ന ടെലിവിഷന്‍ ചാനലുകള്‍ക്കും കേബിള്‍ ഓപ്പറേറ്റര്‍ക്കുമെതിരെ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു നല്കിയ പൊതുതാല്പര്യ ഹർജിയില്‍ വാദം കേള്‍ക്കവേയാണ് കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക