കോവിഡിന്റെ പശ്ചാത്തലത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തുവാൻ തീരുമാനം. ദിനംപ്രതി രണ്ടായിരം പേർക്ക് പ്രവേശനാനുമതി ഉണ്ടായിരുന്നത് 3000 പേർക്ക് എന്നായി മാറിയിട്ടുണ്ട്. ദർശനത്തിനു മാത്രമല്ല, വിവാഹങ്ങൾക്കുൾപ്പടെ ഇളവുകൾ നൽകാനാണ് തീരുമാനം.
സംഘടനാ വിരുദ്ധ പ്രവര്‍ത്തനം ; ബിജെപിയിൽ ഒന്‍പത് പേര്‍ക്ക് സസ്പെന്ഷന്
ക്ഷേത്രത്തിൽ കൃത്യമായ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാണ് ഭക്തരെ പ്രവേശിപ്പിക്കുന്നതെന്ന് ജില്ലാ മെഡിക്കൽ ഓഫിസിൽ നിന്നുള്ള മെഡിക്കൽ സംഘമെത്തി വിലയിരുത്തിയിരുന്നു. സ്ഥിതിഗതികൾ വിലയിരുത്തിയതിന് ശേഷമാണ് ക്ഷേത്രത്തിൽ ഇളവുകൾ നൽകാൻ തീരുമാനമായത്. എല്ലാ ജീവനക്കാരും എൻ95/ ത്രീ ലെയർ മാസ്ക് ഉപയോഗിക്കുന്നുണ്ടെന്നും കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്നും മെഡിക്കൽ സംഘത്തിന് ബോധ്യപ്പെട്ടിരുന്നു. തുടർന്നാണ് ഇളവുകൾ നൽകാൻ തീരുമാനമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക