കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് കർഷക സംഘടനകൾ. ഡിസംബര്‍ 29ന് ചര്‍ച്ചയ്ക്ക് വരാമെന്നാണ് തീരുമാനം. കര്‍ഷക സംഘടനകളുടെ കോര്‍ഡിനേഷന്‍ സമിതി സർക്കാരിനെ തീരുമാനം അറിയിച്ചു. ഡിസംബര്‍ 8ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച യോഗം പരാജയപ്പെട്ടിരുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കാനാകില്ലെന്നും ഭേദഗതികൾ വരുത്താമെന്നുമാണ് അമിത് ഷാ അറിയിച്ചിരുന്നത്.
ചർച്ചയ്ക്ക് തയ്യാറാകുമ്പോഴും നിയമങ്ങള്‍ പിന്‍വലിക്കല്‍ മാത്രമാണ് പ്രശ്നപരിഹാരമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. കര്‍ഷകര്‍ ചർച്ചയ്ക്ക് തയ്യാറാകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഡിസംബര്‍ 29 ന് 11 മണിക്ക് ചര്‍ച്ചക്ക് പോകാന്‍ കര്‍ഷക സംഘടനകളുടെ കോര്‍ഡിനേഷന്‍ സമിതി തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക