കോവിഡ് മാനദന്ധങ്ങൾ പാലിച്ച് ശബരിമലയിൽ മണ്ഡല പൂജ നടന്നു. പൂജകൾക്ക് തന്ത്രി കണ്ഠരര് മഹേശ്വരര് ആണ് നേതൃത്വം നൽകിയത്. വൈകിട്ട് തങ്ക അങ്കി ചാർത്തിയുള്ള ദീപാരധനക്ക് ശേഷം ചടങ്ങുകൾ പൂർത്തിയാക്കി നട അടക്കുന്നതോടെ ഈ വർഷത്തെ മണ്ഡലകാല തീർത്ഥാടനത്തിന് സമാപനമാകുനതാണ്. പമ്പയിൽ നിന്നും 11 മണിയോടെ തീർത്ഥാടകരെ നിയന്ത്രിച്ചിരുന്നെങ്കിലും സന്നിധാനത്ത് നിലയുറപ്പിച്ചവരാൽ ഭക്തി സാന്ദ്രമായിരുന്നു അന്തരീക്ഷം.
കൊച്ചി കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ സ്ഥാനം സിപിഐക്ക് നല്കാന് തീരുമാനം
പൂജാ ചടങ്ങുകൾക്ക് 11.20നും 12.40നും മദ്ധ്യേയുള്ള മീനം രാശിയിൽ തന്ത്രി കണ്ഠരര് മഹേശ്വരരും മേൽശാന്തി ജയരാജ് പോറ്റിയും നേതൃത്വം നൽകി. 11.30ന് കലശാഭിഷേകവും തുടർന്ന് കളഭാഭിഷേകവും നടന്നു. ഒരു മണിയോടെ തങ്ക അങ്കി ചാർത്തിയുള്ള മണ്ഡല പൂജക്ക് ശേഷം നടയടച്ചു. അഞ്ച് മണിക്ക് ക്ഷേത്ര നടന്ന് തുറന്ന് വിശേഷാൽ പൂജകൾക്കും ദീപാരാധനക്കും ശേഷം രാത്രി 9ന് ഹരിവരാസനം പാടി നടയടക്കുന്നതോടെ ഈ വർഷത്തെ മണ്ഡലകാലത്തിന് സമാപനമാകുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക