നെടുമങ്ങാട്: ക്രിസ്മസ്, പുതുവര്‍ഷ അവധി ആഘോഷിക്കാന്‍ പൊന്മുടിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. കോവിഡിന്റെ പശ്ചാതലത്തില്‍ അടച്ചിട്ടിരുന്ന പൊന്മുടി ഡിസംബര്‍ 20നാണ് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തത്. സന്ദര്‍ശകരുടെ തിരക്ക് വര്‍ധിച്ചതോടെ കോവിഡ് വ്യാപനം തടയാന്‍ കര്‍ശന നടപടികളാണ് ആരോഗ്യവകുപ്പിന്റെയും, പൊലീസിന്റെയും നേതൃത്വത്തില്‍ നടത്തുന്നത്.
കല്ലാര്‍ ചെക്പോസ്റ്റില്‍ ‘ ബ്രേക്ക് ദി ചെയിന്‍ ‘ മാനദണ്ഡങ്ങള്‍ അനുസരിച്ച് സാനിറ്ററൈസേഷന്‍ നടത്തിയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചതോടെ ഗതാഗത കുരുക്കും രൂക്ഷമാണ്. മദ്യം, പ്ലാസ്റ്റിക് എന്നിവ പൂര്‍ണമായും ഒഴിവാക്കണം. മാസ്ക്, ഗ്ലൗസ്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും കൊണ്ടുവരണം. വനം സംരക്ഷണസമിതിക്കാണ് പൊന്മുടി സന്ദര്‍ശനത്തിന്റെ നടത്തിപ്പ് ചുമതല.
കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് പൊന്മുടി തുറക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. എട്ട് മാസത്തോളമായി അടച്ചിട്ടിരുന്നതിനാല്‍ പൊന്മുടി മലനിരകളുടെ സൗന്ദര്യം പൂര്‍വാധികം വര്‍ധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക