ദാദാസാഹേബ് ഫാൽക്കെ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളത്തിൽ മികച്ച ചിത്രമായി മനു അശോകൻ സംവിധാനം ചെയ്ത ‘ഉയരെ’ തിരഞ്ഞെടുത്തു. ചിത്രത്തിലെ അഭിനയത്തിലൂടെ പാർവതി തിരുവോത്ത് മികച്ച നടിയായി. സുരാജ് വെഞ്ഞാറമൂടാണ് മികച്ച നടൻ. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന ചിത്രത്തിലെ പ്രകടനമാണ് സ്വരാജിനെ അവാർഡിന് അർഹനാക്കിയത്. കുമ്പളങ്ങി നൈറ്റ്സിലൂടെ മധു സി നാരായണൻ മികച്ച സംവിധായകനായി. മോഹൻലാൽ മികച്ച വെർസറ്റൈൽ ആക്ടർ ആയും തെരഞ്ഞെടുക്കപ്പെട്ടു. ദീപക് ദേവന് മികച്ച സംഗീത സംവിധായകൻ.
പ്രതീക്ഷ! വാക്സീൻ റിഹേഴ്സൽ വിജയകരം; 14 ലക്ഷം സിറിഞ്ചുകൾ സംസ്ഥാനത്തെത്തി
തമിഴിൽ മികച്ച നടനായി ധനുഷും നടിയായി ജ്യോതികയും തിരഞ്ഞെടുക്കപ്പെട്ടു. അസുരൻ എന്ന ചിത്രത്തിലെ അഭിനയം ധനുഷിനെ മികച്ച നടനുള്ള പുരസ്കാരത്തിന് അർഹനാക്കിയപ്പോൾ രാക്ഷസി എന്ന ചിത്രമാണ് ജ്യോതികയ്ക്ക് അവാർഡ് നേടിക്കൊടുത്തത്. ‘ടു ലെറ്റ്’ ആണ് മികച്ച തമിഴ് ചിത്രം. ‘ജേഴ്സിയാണ് തെലുങ്കിലെ മികച്ച ചിത്രം. മികച്ച നടൻ നവീൻ പോളിഷെട്ടി (ഏജന്റ് സായ് ശ്രീനിവാസ ആത്രേയ), മികച്ച നടി രശ്മിക മന്ദാന (ഡിയർ കോമ്രേഡ്), മികച്ച സംവിധായകൻ സുജീത്ത് (സാഹോ), മികച്ച സംഗീത സംവിധാനം തമൻ, വേർസറ്റൈൽ ആക്ടർ നാഗാർജുന അക്കിനേനി.
പ്രതികരിക്കാൻ ഇവിടെ എഴുതുക