പെരിന്തൽമണ്ണയിൽ വാടക കൊടുക്കാൻ വൈകിയതിന് കെട്ടിട ഉടമയുടെ നേതൃത്വത്തിൽ ഗുണ്ടാവിളയാട്ടം. കാലിക്കറ്റ് റോഡിൽഡീ-കോഡ് ഇന്റീരിയൽ സ്ഥാപനത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.
സ്ഥാപനം അടിച്ചു തകർത്ത് ഉടമ സാധനങ്ങൾ കടത്തിക്കൊണ്ടു പോയതായാണ് ആക്ഷേപം. മുസ്ലീം ലീഗ് നേതാവിന്റെ ബന്ധുക്കളായ കെട്ടിട ഉടമകൾക്കെതിരെ പെരിന്തൽമണ്ണ പൊലീസ് കേസെടുക്കുന്നില്ലെന്നാണ് ഡീ- കോഡ് ഉടമ ഷാനവാസ് പറയുന്നത്.
പെരിന്തൽമണ്ണ കാലിക്കറ്റ് റോഡിൽ ഒരു വർഷം മുൻപാണ് ഒരു കോടിയോളം മുടക്കി ഷാനവാസ് ഇന്റീരിയൽ ഡിസൈൻ ഷോറൂം ആരംഭിച്ചത്. കൊറോണ കാരണം മാസങ്ങളോളം സ്ഥാപനം അടച്ചിട്ടു. വീണ്ടും സ്ഥാപനം പച്ച പിടിച്ചു വരുമ്പോഴാണ് ഉടമകളുടെ നേതൃത്വത്തിൽ ആക്രമണം ഉണ്ടായത്.
വാടക അഡ്വാൻസ് തുക ബാക്കി നൽകാൻ ഏതാനും ദിവസം വൈകിയതിനാണ് ഇവർ രാത്രിസമയത്ത് എത്തി ഷോപ്പ് തകർത്ത് സാധനങ്ങൾ കടത്തിയത്. പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകിയെങ്കിലും ലീഗ് സംസ്ഥാന നേതാവിന്റെ ബന്ധുക്കളായതിനാൽ പരാതി സ്വീകരിക്കാൻ വിമുഖത കാട്ടുന്നതായാണ് ഷാനവാസിന്റെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക