കണ്ണൂർ :ജില്ലയിലെ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇനി മുതല്‍ ഹരിതമാവുന്നു. ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ 700 സ്ഥാപനങ്ങളിലാണ് സംസ്ഥാന സര്‍ക്കാര്‍ ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കുന്നത്. ഇതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ജനുവരി 26 ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിക്കും. പഞ്ചായത്ത്, ബ്ലോക്ക്, താലൂക്ക്, ജില്ലാ തലങ്ങളില്‍ പരിശോധനാ സമിതികള്‍ രൂപീകരിച്ച് ഹരിത ഓഡിറ്റ് നടത്തിയാണ് സ്ഥാപനങ്ങളില്‍ ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കുക. ഇതിനായി തദ്ദേശസ്ഥാപനങ്ങളില്‍ അഞ്ച് പേര് അടങ്ങുന്ന പരിശോധനാ സമിതി രൂപീകരിക്കും. ബ്ലോക്ക്, പഞ്ചായത്ത് തലത്തില്‍ ഒരു പരിശോധനാ സമിതിയാണ് ഉണ്ടാവുക. ജില്ലാ തലത്തിലും കോര്പ്പറേഷന് തലത്തിലും അഞ്ച് സമിതികള്‍ വീതം ഉണ്ടാവും. ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനകള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് സമിതികള്‍ രൂപീകരിക്കുക.
കല്യാണത്തിന് പ്രായമൊരു തടസ്സമല്ല! 36കാരനായ യുവാവിന് 81കാരി ഭാര്യ !
ഗ്രീന്‍ പ്രോട്ടോക്കോള്‍ പരിശോധനാ സൂചികയിലെ ഘടകങ്ങള്‍ പരിശോധിച്ചാണ് സ്ഥാപനങ്ങള്‍ ഹരിതചട്ടത്തിലേക്ക് മാറുന്നത്. ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ പരിശോധനാ സമിതികള്‍ക്കുള്ള പരിശീലനം ഓണ്‍ലൈനായി നല്കി വരുന്നു. സമിതികള്‍ സ്ഥാപനങ്ങള്‍ പരിശോധിച്ച് എ, ബി, സി എന്നിങ്ങനെ ഗ്രേഡ് നിശ്ചയിക്കും. മികച്ച സ്കോര്‍ നേടുന്ന മൂന്ന് ഓഫീസുകള്‍ക്ക് പ്രോത്സാഹന സമ്മാനം നല്‍കും. നിലവാരം പുലര്‍ത്താത്ത ഓഫീസുകള്‍ക്ക് അപാകതകള്‍ പരിഹരിക്കാന്‍ മറ്റൊരു അവസരം കൂടി നല്‍കും. ഹരിത ഓഡിറ്റ് ജനുവരി 20നുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് ഹരിത കേരള മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍ അറിയിച്ചു.
പ്ലാസ്റ്റിക്കിലും തെര്‍മോക്കോളിലും നിര്‍മ്മിച്ച എല്ലാത്തരം ഡിസ്പോസബിള്‍ വസ്തുക്കളുടെയും ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കിയും മാലിന്യം രൂപപ്പെടുന്നതിന്റെ അളവ് പരമാവധി കുറച്ചും ജൈവ മാലിന്യവും അജൈവമാലിന്യവും വെവ്വേറെ ശാസ്ത്രീയമായി സംസ്കരിച്ചുമാണ് പ്രധാനമായും ഓഫീസുകള്‍ ഹരിതചട്ടത്തിലേക്ക് മാറുക. എല്ലാ ഓഫീസുകളിലും ഗ്രീന്‍ പ്രോട്ടോകോള്‍ ഓഫീസറെ നിയമിക്കണം. പൂന്തോട്ടങ്ങള്‍, പച്ചക്കറിത്തോട്ടങ്ങള്‍ എന്നിവ നിര്‍മ്മിക്കുക, ഫിലമെന്റ് രഹിത ഓഫീസ് സംവിധാനത്തിലേക്ക് മാറുക, ശൗചാലയങ്ങള്‍ വൃത്തിയുള്ളതാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും ഹരിത പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി നടപ്പാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക