ഡൽഹി: അമ്പതുകാരിയായ അങ്കണവാടി ജീവനക്കാരിയെ ക്ഷേത്ര പൂജാരിയും കൂട്ടാളികളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ വിചിത്ര പ്രതികരണവുമായി ദേശീയ വനിതാ കമ്മീഷൻ അംഗം. വൈകുന്നേരം സ്ത്രീ ഒറ്റയ്ക്ക് പുറത്ത് പോയില്ലായിരുന്നുവെങ്കിൽ ഇത്തരത്തിലൊരു സംഭവം നടക്കില്ലായിരുന്നു എന്നായിരുന്നു അവരുടെ പ്രതികരണം.
ബദൗനിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട അമ്പതു വയസുകാരിയായ അങ്കണവാടി ജീവനക്കാരിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ എത്തിയതായിരുന്നു ദേശീയ വനിതാ കമ്മീഷൻ അംഗം. ജനുവരി മൂന്നിന് ആയിരുന്നു ക്ഷേത്രത്തിലെ പൂജാരിയും കൂട്ടാളികളും ചേർന്ന് അമ്പതുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.ഇരയുടെ കുടുംബത്തെ സന്ദർശിക്കാൻ ദേശീയ വനിത കമ്മീഷൻ നിയോഗിച്ച രണ്ടംഗ സംഘത്തിലെ ഒരാളായ ചന്ദ്രമുഖി ദേവിയാണ് വിവാദ പ്രസ്താവന നടത്തിയത്.
ക്രൂരകൃത്യം നടന്ന സ്ഥലവും സംഘം സന്ദർശിച്ചു. ‘ആരെങ്കിലും പറയുന്നത് കേട്ട് ഒരു സ്ത്രീ അസമയങ്ങളിൽ പുറത്തു പോകരുത്. അവർ വൈകുന്നേരം ഒറ്റയ്ക്ക് പുറത്ത് പോയില്ലായിരുന്നെങ്കിൽ അല്ലെങ്കിൽ അവർക്കൊപ്പം ഒരു കുട്ടിയെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇത്തരത്തിലുള്ള ഒരു സംഭവത്തെ നമുക്ക് തടയാമായിരുന്നു’ – ദേവി പറഞ്ഞു.
സംഭവത്തിൽ പൊലീസ് ഇടപെട്ട രീതിയെ വിമർശിച്ച ദേവി പൊലീസിന്റെ നടപടിയിൽ തൃപ്തയല്ലെന്നും വ്യക്തമാക്കി. പൊലീസ് ഇക്കാര്യം അന്വേഷിക്കുന്നതിൽ വേഗത കാണിച്ചിരുന്നെങ്കിൽ ഇരയെ രക്ഷിക്കാമായിരുന്നു എന്നും സന്ദർശനത്തിനു ശേഷം അവർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക