കൊച്ചി: മരടിലെ നാല് പടുകൂറ്റൻ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചതിന്റെ വാർഷികം ഓർമ്മപ്പെടുത്തി ഫ്ലാറ്റിലെ താമസക്കാരനായിരുന്ന സംവിധായകൻ മേജർ രവി.
ഫ്ലാറ്റുകൾ പൊളിച്ചു മാറ്റിയിട്ട് എന്ത് നേടിയെന്നാണ് മേജർ രവി ഫേസ്ബുക്ക് ലൈവിൽ ചോദിക്കുന്നത്. പൊളിഞ്ഞു വീഴുന്ന സമയത്ത് അറിയാതെ കണ്ണ് നിറഞ്ഞു പോയെന്നും മേജർ രവി പറയുന്നു.
“അന്ന് സങ്കടപ്പെട്ടപ്പോൾ ഒപ്പം നിന്നവരോടൊക്കെ ഒന്നാം വർഷത്തിൽ നന്ദി പറയുകയാണ്. നഷ്ടപ്പെട്ടവർക്കു മാത്രമെ ദുഖം മനസിലാകൂ. പെൻഷൻ വാങ്ങി ജീവിച്ചിരുന്ന പലരും ഇന്നും വാടക വീടുകളിലാണ്. അതൊക്കെ കാണുമ്പോൾ വേദനയുണ്ട്.” പാലക്കാട് നിന്നുള്ള ലൈവ് വീഡിയോയിൽ മേജർ രവി പറഞ്ഞു.
മരട് നഗരസഭാ പരിധിയിൽ തീരദേശപരിപാലന നിയമം ലംഘിച്ച് ജലാശയങ്ങളോട് ചേർന്ന് നിർമ്മിച്ച ഫ്ളാറ്റുകളാണ് സുപ്രീം കോടതിവിധി പ്രകാരം പൊളിച്ചു മാറ്റിയത്. 2020 ജനുവരി 11, 12 തിയതികളിലാണ് നിയന്ത്രിത സ്ഫോടനം വഴി തകർത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക