ജില്ലകളിലേയ്ക്കുള്ള കോവിഡ് വാക്സീന് വിതരണം ഇന്നു മുതല്‍. ശനിയാഴ്ചയാണ് കുത്തിവയ്പ് ആരംഭിക്കുന്നത്. പതിമൂവായിരത്തി മുന്നൂറ് ആരോഗ്യപ്രവര്‍ത്തകര്‍ ആദ്യ ദിനം വാക്സീന് സ്വീകരിക്കും.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലാ കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന കോവിഷീല്‍ഡ് വാക്സീന് ഇന്ന് ജില്ലകളിലേയ്ക്ക് എത്തിക്കും. തിരുവനന്തപുരം മേഖലാ കേന്ദ്രത്തില്‍ നിന്ന് കൊല്ലം, പത്തനംതിട്ട ,ആലപ്പുഴ, കൊച്ചിയില്‍ നിന്ന് ഇടുക്കി , കോട്ടയം , പാലക്കാട്, തൃശൂര്‍, കോഴിക്കോട് നിന്ന് കണ്ണൂര്‍ , കാസര്‍കോട് , മലപ്പുറം , വയനാട് ജില്ലകളിലേക്കും വാക്സീനെത്തിക്കും. ഏറ്റവും കൂടുതല്‍ വാക്സീൻ ലഭിക്കുന്നത് കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ റജിസ്ററര്‍ ചെയ്തിട്ടുളള എറണാകുളം ജില്ലക്കാണ് . 73000 ഡോസ്. കുറവ് കാസർകോട് ജില്ലയിൽ 6860 ഡോസ്. 133 കേന്ദ്രങ്ങളിലാണ് ശനിയാഴ്ച വാക്സിനേഷന് നടക്കുന്നത്.
3,68,866 ആരോഗ്യപ്രവര്‍ത്തകര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയിലെ 1,73,253 പേരും സ്വകാര്യ മേഖലയിലെ 1,95,613 പേരും. വാക്സീന് സ്വീകരിക്കാനായി എപ്പോള്‍ ഏതു കേന്ദ്രത്തില്‍ എത്തണമെന്നത് സംബന്ധിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മൊബൈല്‍ സന്ദേശം ലഭിക്കും. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കോവിഡ് ബാധിച്ച് നാലാഴ്ച കഴിയാത്തവര്‍, കോവിഡ് ലക്ഷണങ്ങളുളളവര്‍ എന്നിവരെ ഒഴിവാക്കും. ഇടതു കൈയിലാണ് കുത്തിവയ്പ്. ആദ്യ ഡോസ് സ്വീകരിച്ച് 28ാം ദിവസം അടുത്ത ഡോസ് എടുക്കണം. ഫെബ്രുവരി ആദ്യം അടുത്ത ബാച്ച് വാക്സീനെത്തുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക