കണ്ണൂര്‍ :മാരിടൈം അക്കാദമിയുടെ കണ്ണൂര്‍ കേന്ദ്രം മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നാടിന് സമര്‍പ്പിച്ചു. കപ്പല്‍ വ്യവസായ ഗതാഗത മേഖലയില്‍ ചെറുപ്പക്കാര്‍ക്കായി നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് മാരിടൈം അക്കാദമി സഹായിക്കുമെന്ന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി പറഞ്ഞു. ഉത്തര കേരളത്തിന്റെ മാരിടൈം വിദ്യാഭ്യാസ ഹബ്ബാക്കി കണ്ണൂരിനെ മാറ്റുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. ഉള്‍നാടന്‍ ജലഗതാഗതം പരിപോഷിക്കുന്നതിനും അക്കാദമി ഉപകരിക്കുമെന്നും മന്ത്രി പറഞ്ഞു. അക്കാദമിയില്‍ ആരംഭിക്കുന്ന വിവിധ കോഴ്സുകളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.
കുടുംബ വഴക്കിനിടെ ഭാര്യ കിണറ്റിലേക്ക് എടുത്തുചാടി, പിന്നാലെ ഭര്‍ത്താവും; പിന്നെ നടന്നത്
അഴീക്കല്‍ തുറമുഖത്തിന്റെ വികസനം അക്കാദമിയുടെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാവും. മാപ്പിള ബേ, അഴീക്കല്‍ പ്രദേശത്തുള്ളവര്‍ കടലുമായി ചേര്‍ന്നു നില്‍ക്കുന്നവരാണ്. പരമ്പാരാഗത, പ്രായോഗിക പരിശീലനം നേടിയവര്‍ ഉണ്ടെങ്കിലും പരിശീലനം ലഭിച്ചവരുടെ അംഗസംഖ്യ വളരെ കുറവാണ്. അതിനാല്‍ മാരിടൈം അക്കാദമി വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണെന്നും മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി പറഞ്ഞു.
അറക്കല്‍ മ്യൂസിയത്തിന്റെ സമീപത്തായാണ് മാരിെൈടം അക്കാദമി സ്ഥിതി ചെയ്യുന്നത്. കേരള ഇന്‍ലാന്‍ഡ് വെസ്സല്‍ റൂള്‍ 2010 പ്രകാരം ജലയാനങ്ങളില്‍ ജോലി ചെയ്യുന്നതിനാവശ്യമായ ലാസ്കര്‍ കോഴ്സാണ് കേന്ദ്രത്തില്‍ ആദ്യം ആരംഭിക്കുന്നത്. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിന്റെ വാട്ടര്‍ വിംഗില്‍ ഉള്ള 200 ഉദ്യോഗസ്ഥരുടെ പരിശീലനവും രണ്ട് മാസത്തിനുള്ളില്‍ തുടങ്ങും. സെറാങ്ക്, മാസ്റ്റര്‍, എഞ്ചിന് ഡ്രൈവര്‍, എഞ്ചിനീയര്‍ എന്നീ കോഴ്സുകളിലേക്കുള്ള പരിശീലനവും ഉടന്‍ ആരംഭിക്കും. നിലവില്‍ കൊല്ലം, നീണ്ടകര, കൊടുങ്ങല്ലൂര്‍, എന്നീ ജില്ലകളിലാണ് മാരിടൈം അക്കാദമികള്‍ പ്രവര്‍ത്തിക്കുന്നത്.
കെ സുധാകരന് എം പി അധ്യക്ഷനായി. മേയര്‍ അഡ്വ. ടി ഒ മോഹനന്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, കോര്പ്പറേഷന് കൗണ്‍സിലര്‍ അഷ്റഫ് ചിറ്റുളി, കേരള മാരിടൈം ബോര്‍ഡ് ചെയര്മാന് സീനിയര്‍ അഡ്വ. വി ജെ മാത്യു, സി ഇ ഒ സലീംകുമാര്‍, മെമ്പര്‍മാരായ അഡ്വ. വി മണിലാല്‍, അഡ്വ. എം കെ ഉത്തമന്, അഡ്വ. എം പി ഷിബു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക