തൃശൂര്‍ ; കരുമത്രയില്‍ അജ്ഞാതജീവിയുടെ ആക്രമണത്തില്‍ എണ്‍പതിലേറെ കോഴികള്‍ ചത്തു. കൂട്ടിനുള്ളിലെ കോഴികളെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്.
വടക്കാഞ്ചേരി കരുമത്ര മേഖലയിലാണ് കോഴികര്‍ഷകര്‍ ദുരിതത്തിലായത്. കൂടിന്റെ പലകകള്‍ അടര്‍ത്തി മാറ്റിയ നിലയിലാണ്. കോഴികളെ കൂട്ടില്‍ നിന്ന് കടത്തികൊണ്ടു പോയിട്ടുമുണ്ട്. അജ്ഞാത ജീവിയാണ് സംഭവത്തിനു പുറകിലെന്ന് നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞ ഒരാഴ്ചയായി ഇങ്ങനെ കോഴികള്‍ ചത്തൊടുങ്ങുകയാണ്. കോഴി വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ ഭീതിയിലാണ്. നാട്ടുകാര്‍ വനംവകുപ്പിന് പരാതി നല്‍കിയിട്ടുണ്ട്. രാത്രികാലങ്ങളില്‍ കോഴിക്കൂടുകള്‍ നാട്ടുകാര്‍ നിരീക്ഷിക്കുന്നുണ്ട്. കോഴികളെ കൊന്നൊടുക്കുന്ന ജീവിയെ കണ്ടെത്താന്‍ നാട്ടുകാര്‍ ഉറക്കമൊഴിച്ച് കാത്തിരിക്കുകയാണ്.
തെരുവുനായ്ക്കളുടെ ശല്യം ഈ മേഖലയില്‍ രൂക്ഷമാണ്. പക്ഷേ, തെരുവുനായ്ക്കള്‍ ഇതുവരെ കോഴികളെ ആക്രമിക്കുന്നത് ആരും കണ്ടിട്ടുമില്ല. നഷ്ടപരിഹാരം കിട്ടാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് കോഴി കര്‍ഷകരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക