ഫേസ്ബുക്കിനും, ട്വിറ്ററിനും പാർലമെന്ററി സമിതിയുടെ സമൻസ്. സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് സമൻസ് അയച്ചിരിക്കുന്നത്. ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ സംബന്ധിച്ച സുരക്ഷയെക്കുറിച്ച് വിശദീകരിക്കാൻ സമിതി ആവശ്യപ്പെടുമെന്നാണ് വിവരം. ജനുവരി 21 ന് സമിതിയ്ക്ക് മുൻപാകെ ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഡാറ്റാ പരിരക്ഷയും സ്വകാര്യത പ്രശ്നങ്ങളും സംബന്ധിച്ചുള്ള വിഷയങ്ങളിൽ ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയുടെ നിലപാടുകൾ കഴിഞ്ഞ ഒക്ടോബറിൽ സമിതി കേട്ടിരുന്നു.
റോഡ് ഗതാഗതയോഗ്യമാക്കാൻ ക്ഷേത്ര ഭരണ സമിതിയും നാട്ടുകാരും കൈകോർത്തു
ഇക്കാര്യം സംബന്ധിച്ച് ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ നൽകിയ നിലപാടുകളിൽ സമിതിയ്ക്ക് തികഞ്ഞ അതൃപ്തിയാണുള്ളത്. അതിനിടെയാണ് ഇവക്കെതിരെ കൂടുതൽ നടപടികൾ എടുക്കുന്നതിനു മുൻപ് പൗരന്മാരുടെ വ്യക്തിവിവരങ്ങൾ സംബന്ധിച്ച സുരക്ഷയെക്കുറിച്ച് വിശദീകരിക്കാൻ സമിതി ആവശ്യപ്പെട്ടിരിക്കുന്നത്.
ഓപ്പറേഷന് സ്ക്രീന്‍; മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കാർ പരിശോധിക്കാതെ കടത്തിവിട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക