പഠിക്കാത്തതിനെ തുടർന്ന് പിതാവ് 10 വയസ്സുകാരനെ പെട്രോളൊഴിച്ച് തീവച്ചു. 60 ശതമാനം പൊള്ളലേറ്റ ആറാം ക്ലാസുകാരൻ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പൊലീസ് പിതാവിനെ കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന്റെ സമയത്ത് പിതാവ് മദ്യലഹരിയിലായിരുന്നു എന്ന് പൊലീസ് അറിയിച്ചു ഞായറാഴ്ച രാത്രി 9.30 ഓടെയാണ് ഹൈദരാബാദിൽ സംഭവം നടന്നത്. തൊഴിലാളിലായ ബാലു മകൻ ചരണിനോട് അടുത്തുള്ള കടയിൽ പോയി ബീഡി വാങ്ങിവരാൻ ആവശ്യപ്പെട്ടു.
രാജസ്ഥാനത്തിൽ 16കാരിയെ കഴുത്തറുത്ത് കൊന്നു
എന്നാൽ തിരികെ എത്തിയപ്പോൾ വരാൻ വൈകിയെന്നാരോപിച്ച് ബാലു ചരണിനെ മർദ്ദിച്ചു. നന്നായി പഠിക്കുന്നില്ലെന്നും ട്യുഷൻ ക്ലാസിൽ സ്ഥിരമായി പോകുന്നില്ലെന്നുമൊക്കെ ആരോപിച്ചായിരുന്നു മർദ്ദനമുണ്ടായത്. എന്നാൽ മകനെ തല്ലുന്നത് നിർത്താൻ അമ്മ ഇടപെട്ടെങ്കിലും ബാലു നിർത്തിയില്ല. മർദ്ദിച്ചിട്ടും ദേഷ്യം മാറാതിരുന്ന പിതാവ്, പെയിന്റ് മിക്സ് ചെയ്യാൻ സൂക്ഷിച്ചിരുന്ന പെട്രോൾ എടുത്ത് കുട്ടിയുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു. പിന്നീട് ബീഡി കത്തിച്ച് കുട്ടിയുടെ ദേഹത്തേക്ക് എറിയുകയായിരുന്നു. വേദന കൊണ്ട് പുളഞ്ഞ കുട്ടി അലറിക്കരഞ്ഞു കൊണ്ട് വീട്ടിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക