ഭരണപക്ഷത്ത് നിന്ന് കിഫ്ബി അടിയന്തര പ്രമേയ ചര്‍ച്ചക്കിടെ ഉയർന്നത് മൈതാന പ്രസംഗമാണെന്ന് വി ടി ബല്‍റാം എംഎല്‍എ. ഭരണപക്ഷം പുകമറ സൃഷ്ടിക്കുകയാണെന്നും ബല്‍റാം കൂട്ടിച്ചേർത്തു. ബല്‍റാമിന്റെ പരാമര്‍ശം സ്വരാജ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചതിന് പിന്നാലെയായിരുന്നു. പിന്നീട് സഭയില്‍ ഭരണപക്ഷം ബഹളം വെച്ചു.
സ്വരാജ് മറുപടി നല്‍കിയത് ബല്‍റാം മൈതാന പ്രസംഗം എന്ന വാക്ക് ഉപയോഗിച്ചത് ആക്ഷേപിച്ചുകൊണ്ടാണെന്നാണ്. ലോകത്തിലെയും കേരളത്തിലെയും ഇന്ത്യയിലെയും മഹത്തായ പല പ്രസംഗങ്ങളും നടന്നിട്ടുള്ളത് മൈതാനത്താണെന്നും ഗാന്ധിജിയും എബ്രഹാം ലിങ്കണും സി കേശവനും വരെയുള്ളവര്‍ നടത്തിയ പ്രസംഗങ്ങള്‍ മൈതാനത്താണെന്നും അതിനാല്‍ ദുസ്സൂചനയോടെ ഉപയോഗിച്ച വാക്ക് രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്നും സ്വരാജ് ആവശ്യപ്പെട്ടു. കൂടാതെ മൈതാന പ്രസംഗം എന്നത് മോശം കാര്യമല്ലെന്ന് സ്പീക്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക