അന്തരിച്ച ചലച്ചിത്ര നടന് ഉണ്ണികൃഷ്ണന് നമ്പൂതിരിക്ക് ആദരാജ്ഞലി അര്‍പ്പിച്ച് കമല്ഹാസന്. എഴുത്തിമൂന്നാം വയസില്‍ മലയാളികള്‍ക്ക് ലഭിച്ച നടനാണ് അദ്ദേഹം. തുടര്‍ന്ന് 18 വര്‍ഷം മലയാള സിനിമയെ ചിരിപ്പിച്ചു.
ശതാബ്ദിയിലേക്ക് എത്താന്‍ രണ്ടുവര്‍ഷം ബാക്കിയുളളപ്പോഴാണ് അദ്ദേഹത്തിന്റെ മടക്കം. ആദരാജ്ഞലികള്‍.
കമല്ഹാസന് ട്വിറ്ററില്‍ കുറിച്ചു. മോഹന്‍ലാല്‍ ഉള്‍പ്പടെയുളള മലയാള സിനിമാ ലോകം ഉണ്ണികൃഷ്ണന് നമ്പൂതിരിയുടെ നിര്യാണത്തില്‍ അനുശോചിച്ചു.
ചലച്ചിത്ര നടനും കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഭാര്യാപിതാവുമായ പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണന് നമ്പൂതിരി എഴുത്തിമൂന്നാം വയസിലാണ് മലയാള സിനിമയുടെ പടികയറുന്നത്. ദേശാനടനത്തിലെ മുത്തച്ഛനായി വന്ന് 25 സിനിമകളില്‍ മികച്ച വേഷങ്ങള്‍ അവതരിപ്പിച്ചു.
ദേശാടനം, കല്യാണരാമന് ഉള്‍പ്പടെയുളള അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ എന്നും മലയാളികള്‍ ഓര്‍ത്തുവെയ്ക്കുന്നു. പ്രായാധിക്യത്തിലും ഉർജ്ജസ്വലനായിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരി. കോവിഡ് ബാധിച്ച് അദ്ദേഹം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലും ചികിത്സ തേടി.
കോവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. ന്യുമോണിയ ഭേദമായതിനെത്തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയായിരുന്ന ഉണ്ണികൃഷ്ണന് നമ്പൂതിരിക്ക് രണ്ടുദിവസത്തിനുശേഷം വീണ്ടും പനി ബാധിക്കുകയും ആശുപത്രിയിലാക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക