ഡൽഹി: ഡൽഹിയിലെ ഖാൻ മാർക്കറ്റിന് സമീപം പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളിച്ച സംഭവത്തിൽ അഞ്ച് പേരെ പൊലീസ് ചോദ്യം ചെയ്യുന്നു. ഇവരിൽ മൂന്ന് പേർ സ്ത്രീകളാണ്.
ഞായറാഴ്ച പുലർച്ചെയാണ് ഖാൻ മാർക്കറ്റ് പ്രദേശത്തിന് സമീപം കുറച്ച് ആളുകൾ ‘പാകിസ്ഥാൻ സിന്ദാബാദ്’ മുദ്രാവാക്യം ഉയർത്തുന്നുവെന്ന പരാതി പൊലീസിന് ലഭിച്ചത്. ഉടൻ പൊലീസ് ഇവിടെ എത്തിച്ചേരുകയായിരുന്നു.
ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ ഖാൻ മാർക്കറ്റ് മെട്രോ സ്റ്റേഷന് സമീപം കുറച്ച് ആളുകൾ പാകിസ്ഥാൻ സിന്ദാബാദ് എന്ന മുദ്രാവാക്യം ഉയർത്തുന്നതായി തുഗ്ലക്ക് റോഡ് പോലീസ് സ്റ്റേഷനിൽ പരാതി ലഭിക്കുകയായിരുന്നു.
തുടർന്ന് സംഭവസ്ഥലത്തെത്തിയപ്പോൾ യൂലു ബൈക്കുകളിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് പുരുഷന്മാരെയും മൂന്ന് സ്ത്രീകളെയും ഒരു കൗമാരക്കാരനേയും പൊലീസ് കണ്ടെത്തി.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ, തങ്ങൾ യുലു ബൈക്കുകൾ വാടകയ്ക്ക് എടുത്ത് ഇന്ത്യാ ഗേറ്റിന് സമീപത്തുള്ള കാഴ്ചകൾ കാണാൻ വന്നതാണെന്നാണ് അവർ പൊലീസിനോട് പറഞ്ഞത്.
തങ്ങൾ യൂലു ബൈക്കുകളിൽ റേസിംഗ് നടത്തി രസിക്കുകയായിരുന്നു. പാകിസ്താൻ ഉൾപ്പടെയുള്ള രാജ്യങ്ങളുടെ പേരുകളാണ് തങ്ങൾ പരസ്പരം വിളിച്ചിരുന്നത്.
ഇതിനിടയിൽ പാകിസ്താൻ എന്ന പേരിൽ അറിയപ്പെട്ട ഒരാൾക്ക് ജയ് വിളിക്കുന്നതിനിടെയാണ് ‘പാകിസ്ഥാൻ സിന്ദാബാദ്’ എന്ന മുദ്രാവാക്യം ഉയർന്നത് എന്നാണ് ഇവർ പറയുന്നത്. എല്ലാവരേയും പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക