കൊച്ചി പുല്ലേപ്പടിയിലെ യുവാവിന്റെ കൊലപാതകത്തില്‍ പ്രതി പിടിയിലായി. പിടിയിലായത് മനാശേരി സ്വദേശി ഡിനോയാണ്. മോഷണ ശ്രമം മറച്ചുവെക്കാന്‍ സുഹൃത്തായ ജോബിയെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തല്‍.
കണ്ണൂര്‍ മോഡല്‍ അക്രമരാഷ്ട്രീയം മലപ്പുറത്തേക്കും വ്യാപിപ്പിക്കാന്‍ സിപിഎം ശ്രമമെന്ന് പി.കെ ഫിറോസ്
മൂന്ന് പേരെ കൂടി സംഭവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എളമക്കര പുതവക്കവലവട്ട് പ്ലാസിഡിന്റെ വീട്ടില്‍ പുതുവത്സര രാത്രിയില്‍ മോഷണം നടന്നിരുന്നു. ഇതിന്റെ ചുവട് പിടിച്ച് നടത്തിയ അന്വേഷണത്തില്‍ ഇന്നലെ എളമക്കര പൊലീസ് വീട്ടുടമസ്ഥന്റെ സഹോദര പുത്രനായ ഡിനോയിയെ ചോദ്യം ചെയ്യുന്നത്. കൊലപാതകത്തിന്റെ വിവരം ഈ ചോദ്യം ചെയ്യലിനിടെയാണ് ഡിനോയ് പൊലീസിനോട് തുറന്ന് പറയുന്നത്.
പൊലീസിന്, മോഷണം നടന്ന വീട്ടില്‍ നിന്നും ജോബിയുടെ വിരലടയാളം ലഭിച്ചിരുന്നു. ജോബി പിടിക്കപ്പെട്ടാല്‍ താനും പിടിയിലാകും എന്ന ഭയത്തിലാണ് ഇയാള്‍ കൊലപാതകം നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ബാറില്‍ പോയി ഇരുവരും സംഭവം നടക്കുന്ന ദിവസം രാത്രിയില്‍ മദ്യപിച്ചിരുന്നു. നാട് വിടാനായിരുന്നു തീരുമാനം. പുല്ലേപ്പടിയിലെ റെയില്‍വേ ട്രാക്കിന് സമീപത്തേക്ക് ഇക്കാര്യം പറഞ്ഞാണ് ജോബിയെ ഡാനിയല്‍ കൊണ്ടുവരുന്നത്. എന്നാൽ ഇവിടെവെച്ച് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചുവെന്നാണ് കണ്ടെത്തിയത്. തെളിവ് നശിപ്പിക്കല്‍ മാത്രമല്ല, മോഷണ മുതല്‍ വീതം വെക്കുന്നതിനെ ചൊല്ലിയും ഡിനോയും ജോബിയും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നുവെന്നാണ് പൊലീസ് അറിയിക്കുന്നത്. ഒരു ട്രാന്‍സ്ജെഡര്‍ അടക്കം കൊലപാതകത്തിന് സഹായിച്ച മൂന്ന് പേരെ കൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക