ഡൽഹി : കർഷക സമര വേദിക്കെതിരെയുള്ള പ്രതിഷേധങ്ങളെ തുടർന്ന് സിംഘു, തിക്രി അതിർത്തികൾ അതീവ ജാഗ്രതയിൽ. നാട്ടുകാരെന്ന് അവകാശപ്പെട്ട് ഇന്നും ഇവിടങ്ങളിൽ ആളുകളുടെ പ്രതിഷേധവും അക്രമവും ഉണ്ടാകുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഇതേതുടർന്ന് ഡൽഹി അതിർത്തികളിൽ സുരക്ഷാ ശക്തമാക്കി. സമരത്തെ സംഘടിതമായി അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് കർഷക സംഘടനകൾ കുറ്റപ്പെടുത്തി.
ഇന്നലെ കർഷക പ്രക്ഷോഭത്തിന്റെ സിരാകേന്ദ്രമായ സിംഘുവിലേക്ക് ഇരച്ചുകയറിയ ഇരുനൂറോളം പേരുടെ സംഘവും കർഷകരും തമ്മിൽ പൊലീസ് നോക്കിനിൽക്കെ ഏറ്റുമുട്ടിയ സാഹചര്യത്തിലാണ് നടപടി.
ഇത്തരം അക്രമങ്ങൾ സമരത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും നേതാക്കൾ പറഞ്ഞു. ഡൽഹി -യുപി അതിർത്തിയായ ഗാസിപ്പുരിലേക്ക് കൂടുതൽ കർഷകർ എത്തുകയാണ്. അതേസമയം ഇന്ന് ജനസഭ സംഘടിപ്പിക്കാനും ഉപവസിക്കാനുമാണ് സംഘടനകളുടെ ആഹ്വാനം.
കര്‍ഷക സമരത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സിംഘുവില്‍ 44 പേര് അറസ്റ്റിലായി. അലിപൂര്‍ എസ്എച്ച്ഒയെ വാളുമായി ആക്രമിച്ച യുവാവും പിടിയിലായി. ബിജെപി, ആർഎസ്എസ് പ്രവർത്തകരാണു പൊലീസിന്റെ ഒത്താശയോടെ ഇന്നലെ സിംഘുവിൽ എത്തിയതെന്നു കിസാൻ സഭ നേതാവ് പി. കൃഷ്ണപ്രസാദ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക